Updated on: 22 June, 2023 10:22 PM IST
ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതി

ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പ് മെയ് 15 ന് സംസ്ഥാനത്ത് മുഴുവൻ ആരംഭിച്ചിരുന്നു. 19 വരെ ആയിരുന്നു കുത്തിവയ്പ്പ്. ഈ പ്രോഗ്രാമിന്റെ ഭാഗമായി 4 മാസത്തിനും 8 മാസത്തിനും ഇടയിൽ പ്രായമുള്ള എല്ലാ പശുക്കുട്ടികൾക്കും, എരുമക്കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

ബ്രൂസല്ല അബോർട്ടസ് 519 എന്ന വാക്സിനാണ് ഉപയോഗിച്ചിരുന്നത്. 2 മി.ലി. വാക് സിൻ, കന്നുകുട്ടികളിൽ തൊലിക്കടിയിലായാണ് നൽകുന്നത്. കുത്തിവയ്പ്പ് സൗജന്യമാണ്. ക്യാമ്പുകളിൽ നിന്നോ, കർഷക ഭവനങ്ങളിൽ ചെന്നോ, വാക്സിനേറ്റർമാർ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നു.

ബ്രൂസെല്ലോസിസ് മനുഷ്യരിലേക്കും പകരുന്ന രോഗമാണ്. ചികിത്സ ഫലപ്രദമല്ലതാനും. എന്നാൽ കന്നുകുട്ടികൾക്ക് ഒരു തവണ വാക്സിൻ നൽകിയാൽ ഈ രോഗത്തിനെതിരെ ആജീവനാന്ത പ്രതിരോധ ശേഷി ലഭിക്കും. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ, അറവുശാല ജീവനക്കാർ, മൃഗങ്ങളുടെ തുകൽ കൈകാര്യം ചെയ്യുന്നവർ എന്നിവർക്ക് വേഗത്തിൽ രോഗം പകരാൻ സാധ്യതയുണ്ട്.

കന്നുകുട്ടികൾക്ക് കൃത്യ സമയത്ത് ഈ രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുക, തൊഴുത്തും പരിസരവും കൃത്യമായ ഇടവേളയിൽ അണുനാശിനികൾ കൊണ്ട് കഴുകി വൃത്തിയാക്കുക, വ്യക്തിത ശുചിത്വം പാലിക്കുക എന്നിവ വഴി ബ്രൂസെ ല്ലോസിസ് രോഗം നിയന്ത്രിക്കാൻ സാധിക്കും.

English Summary: Brucellosis cow disease - Cow immunity development project started
Published on: 22 June 2023, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now