Updated on: 12 November, 2023 4:53 PM IST
എരുമക്കുട്ടികളുടെയും പോത്തിൻ കുട്ടികളുടെയും പരിപാലനം

എരുമ വളർത്തലിൽ ഏറെ ശ്രദ്ധിക്കേണ്ട മേഖലയാണ് എരുമക്കുട്ടികളുടെയും പോത്തിൻ കുട്ടികളുടെയും പരിപാലനം. ഇവയ്ക്ക് വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ മരണനിരക്ക് കൂടുതലാണ്. വളർച്ച മുരടിക്കാനും അവ കൂടുതൽ രോഗങ്ങൾക്ക് അടിമപ്പെടുവാനും ഇടവരുന്നു.

എരുമക്കുട്ടികൾ ജനിച്ച് 5-7 ദിവസം അവയ്ക്ക് ആവശ്യമായ അളവിൽ കന്നിപ്പാൽ (കൊളസ്ട്രം) നൽകണം. ഇതിൽ കൂടിയ അളവിൽ രോഗപ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് (ആൽബുമിൻ, ഇമ്യൂണോ ഗ്ലോബുലിൻ തുടങ്ങിയവ). മൂന്നുമാസം വരെ എരുമക്കുട്ടിക്ക് പാൽ നൽകാം.

ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/10 ഭാഗവും രണ്ടാമത്തെ മാസം 11/15 ഭാഗവും മൂന്നാമത്തെ മാസം 1/20 ഭാഗവും പാൽ നൽകണം. ജനിക്കുമ്പോൾ കന്നു കുട്ടിക്ക് 25-30 കി.ഗ്രാം ശരീരതൂക്കമുണ്ടായിരിക്കും. 2 ആഴ്ച പ്രായത്തിൽ തന്നെ ചെറുതായി തീറ്റ, പച്ചപ്പുല്ല് എന്നിവ നൽകി തുടങ്ങാം. 3, 7, 21 ദിവസങ്ങളിലും പിന്നീട് മാസം തോറും വിരമരുന്ന് നൽകാൻ തുടങ്ങണം.

കിടാക്കളിൽ വളർച്ചാനിരക്ക് കൂട്ടാൻ ശാസ്ത്രീയ തീറ്റക്രമം, രോഗനിയന്ത്രണമാർഗങ്ങൾ എന്നിവ അവലംബിക്കേണ്ടതാണ്. അവയ്ക്ക് ദിവസേന 1/2 കി.ഗ്രാം തീറ്റ നൽകണം. 6 മാസത്തിനുമേൽ പ്രായമുള്ള കന്നുകുട്ടികളെയാണ് കിടാക്കൾ എന്നു വിളിക്കുന്നത്.

കന്നുകുട്ടി ജനിച്ചാൽ മഴക്കാലത്തും തണുപ്പുകാലത്തും വേണ്ടത ശുചിത്വം ഇല്ലാതിരിക്കുക, തണുത്ത ചുറ്റുപാടിൽ വളരുക, ആവശ്യമായ അളവിൽ തീറ്റ, കന്നിപ്പാൽ, പാൽ എന്നിവ നൽകാതിരിക്കുക; വിരബാധ, പച്ചപ്പുല്ലിന്റെ ദൗർലഭ്യം, പൊക്കിൾക്കൊടിയിലൂടെയുള്ള അണുബാധ എന്നിവ മരണനിരക്ക് ഉയർത്തുന്ന ഘടകങ്ങളാണ്.

എരുമക്കുട്ടികളിലെ മരണനിരക്ക് കുറയ്ക്കാൻ

കന്നിപ്പാൽ ആവശ്യമായ അളവിൽ നൽകുക.
2-3 മാസം വരെ ശരീരതൂക്കത്തിനനുസരിച്ച് പാൽ നൽകണം. എരുമയുടെ ഒരു മുലക്കാമ്പ് കന്നുകുട്ടിക്ക് വിട്ടുകൊടുക്കുന്നതാണ് പ്രായോഗികം
പച്ചപ്പുല്ല്, ഗുണമേന്മയുള്ള തീറ്റ എന്നിവ പതിവായി നൽകണം.
കാലാകാലങ്ങളിൽ വിരമരുന്ന് നൽകണം.
കന്നുകുട്ടികളെ ഈർപ്പരഹിതമായ ചുറ്റുപാടിൽ പാർപ്പിക്കണം.
കാലാവസ്ഥാമാറ്റത്തിനനുസരിച്ചുള്ള സംരക്ഷണരീതികൾ അവലംബിക്കണം.

English Summary: Buffalo calf care is a very sensitive one
Published on: 12 November 2023, 04:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now