Updated on: 12 November, 2023 11:12 PM IST
മച്ചള് മത്സ്യം

ഏകദേശം 20-22 സെ.മീ. വരെ വലുപ്പം വരുന്ന മച്ചള് മത്സ്യത്തിന്റെ ശരീരം തടിച്ചതാണ്. എന്നാൽ ആനുപാതികമായ നീളവുമില്ല. നാസാഗ്രം തുടുത്തിരിക്കും. വായ്ക്കുള്ളിൽ ഉളിപോലുള്ള തരുണാസ്ഥി നിർമ്മിതമായ ഒരു പട്ടയുണ്ട്. പായലുകൾ മുറിക്കുന്നതിന് ഉപയുക്തമാണിത്. മീശരോമങ്ങളില്ല. മുതുകു ചിറകിന്റെ അവസാന മുള്ള് വളരെ ബലമേറിയതാണ്. വളച്ചാൽ വളയാത്ത ഇതിന്റെ പിൻഭാഗം മൃദുവാണ്. ചെതുമ്പലുകൾക്ക് സാമാന്യം വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖ 39-40 ചെതുമ്പലുകളിലൂടെ സഞ്ചരിക്കുന്നു.

മുതുക് ഭാഗം കറുത്തതാണ്. പാർശ്വങ്ങൾക്ക് തവിട്ടു നിറമോ വെള്ളി നിറമോ ആയിരിക്കും. ചിറകുകൾക്ക് പ്രത്യേക നിറമൊന്നുമില്ല. സുതാര്യമാണ്. കേരളത്തിൽ, ഈ മത്സ്യത്തെ കബനി നദിയിലാണ് കണ്ടുവരുന്നത് . അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഈ മത്സ്യം പശ്ചിമഘട്ട മലനിരകള മാത്രം സമ്പത്താണ്. ഡോ. ഫ്രാൻസിസ് ഡേ 1873 -ൽ നീലഗിരികുനളിലെ നദികളിൽ നിന്ന് കണ്ടെത്തിയതാണ് ഈ മത്സ്യം. 

ജൈവസമ്പത്തുകൾ വികസനത്തിന്റെ അസംസ്കൃത വസ്തുക്കളും കൂടിയാണ്. അതി പ്രധാനമായ ആരോഗ്യമേഖല മുതൽ കരകൗശല നിർമ്മാണത്തിൽ വരെ ജൈവവസ്തുക്കളുടെ ഉപയോഗം കാണാം, മത്സ്യങ്ങളുടെ ചൂഷണവും ഉപയോഗവും, ഈയവസരത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. അലങ്കാരം, ആതുരസേവനം, വിനോദം, ആഹാരം ഇവയെല്ലാം വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന മത്സ്യങ്ങൾ നിരവധിയാണ്. ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു.

മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.

അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്. 

English Summary: Machalu fish is now rare piece in kerala
Published on: 12 November 2023, 11:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now