Updated on: 14 November, 2023 10:11 AM IST

വളരെയധികം പ്രത്യേകതകൾ ഉള്ള കല്ലൊട്ടിയാണ് വെണ്ണ കാല്ലോട്ടി. തുമ്പിക്കൈ പോലുള്ള പ്രത്യേകതകളുള്ള അവയവങ്ങളൊന്നും തന്നെയില്ല. ശരീരം വളരെ ചെറുതും നീണ്ടുരുണ്ടതുമാണ്. അടിവശത്ത് കാൽച്ചിറകിന് മുൻവശം ശിരസ്സ് വരെ പരന്നിരിക്കും. മുതുകു ചിറക് നാസികാഗ്രത്തോട് അടുത്താണിരിക്കുന്നത്. വായുടെ അടിവശത്ത് തളിക് പോലുള്ള തടിച്ച പാടുണ്ട്. രണ്ടു ജോടി മീശരോമങ്ങളുണ്ട്. ചെതുമ്പലുകൾക്ക് സാമാന്യം വലിപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖയിൽ 36-38 ചെതുമ്പലുകൾ ഉണ്ട്.

മുതുകുവശം ഒലിവ് നിറമാണ്. പാർശ്വങ്ങൾക്ക് തവിട്ടോ, പച്ചകലർന്ന തവിട്ടു നിറമോ ആണ്. ചെകിളയുടെ പുറകിൽ നിന്നും പാർശ്വരേഖയിലൂടെ വാലറ്റം വരെ നീളുന്ന കറുത്ത വരയുണ്ട്. വാലിൽ ഈ വര അവസാനിക്കുന്നിടത്ത് ഒരു കറുത്ത പുള്ളിയും കാണാം. ചിറകുകൾക്ക് നിറമൊന്നുമില്ല. പക്ഷെ കരിപുരണ്ടതു പോലെ കാണാറുണ്ട്.

1955-ൽ ഡോ.ഇ.ജി.സൈലസാണ് ഈ മത്സ്യത്തെ മൂന്നാറിലെ വാഗുപരയിൽ നിന്നും കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരന്റെ പേരണ്ടു ശാസ്ത്രനാമമായി നൽകുകയും ചെയ്തു (Silas, 1955). ഈ മത്സ്യത്തെക്കുറിച്ചുള്ള ആദ്യ വിവരണത്തിൽ, മുതുകു ചിറകിന് മുൻവശം കഴുത്തുവരെ ചെതുമ്പലുകൾ കാണുന്നില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ മത്സ്യത്തെ ശേഖരിച്ചവർക്കെല്ലാം മുതുകു ചെതുമ്പലുകളുള്ളവയായിരുന്നു കിട്ടിയത്. അതുകൊണ്ട് മുതുകു ചെതുമ്പലുകളുടെ അഭാവം സ്ഥായിയായ ഒരു സ്വഭാവമായി കരുതാനാവില്ല. കേരളത്തിൽ വാവരയിൽ മാത്രമാണ് ഇപ്പോൾ ഈ മത്സ്യമുള്ളത്.

ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.

അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.

English Summary: venna kallatti is a unique fish variety
Published on: 13 November 2023, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now