Updated on: 3 January, 2022 9:33 AM IST
ATM service charges increased

ബാങ്കുകളുടെ എടിഎം സേവനത്തിനുള്ള നിരക്ക് വർദ്ധന ഇന്നലെ ജനുവരി 1 2022 മുതൽ നിലവിൽ വന്നു. റിസർവ് ബാങ്കിന്റെ ഈ പ്രഖ്യാപനം കാരണം ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ, മാത്രമല്ല ഈ ഫീസിന് ജിഎസ്ടിയും ചുമത്തും എന്നാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണത്തിനും അതുപോലെ തന്നെ അനുവദനീയമായ സൗജന്യ ഇടപാടുകൾക്കപ്പുറം ഉപഭോക്താക്കൾക്ക് ₹1 കൂടുതൽ നൽകേണ്ടിവരും എന്നാണ് പുതിയ തീരുമാനം.

താരിഫ് വർദ്ധന
 

ഓട്ടോമാറ്റിക് ടെല്ലർ മെഷീൻ എന്നറിയപ്പെടുന്ന ഒരു ബാങ്കിന്റെ എടിഎമ്മിൽ ഒരു ബാങ്കിന്റെ ഒരു ഉപഭോക്താവിന് മാസത്തിൽ അഞ്ച് തവണ സൗജന്യമായി സാമ്പത്തിക, സാമ്പത്തികേതര സേവനങ്ങൾ ലഭിക്കും. മറ്റ് ബാങ്കുകളുടെ നഗര എടിഎമ്മുകളിൽ മൂന്ന് തവണയും ഗ്രാമീണ എടിഎമ്മുകളിൽ അഞ്ച് തവണയും സൗജന്യവും സാമ്പത്തികേതരവുമായ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കും.

ഈ പരിധിക്ക് മുകളിലുള്ള ഓരോ സേവനത്തിനും 20 രൂപ എന്ന നിരക്കിൽ ആണ് ഇതുവരെ ഈടാക്കിക്കൊണ്ട് ഇരുന്നത്, എന്നാൽ ഇനി മുതൽ ഒരു രൂപ വർധിപ്പിച്ച് 21 രൂപ ആണ് പുതിയ വർധന നിരക്കുകൾ, ഇത് കൂടാതെ ജിഎസ്ടിയും ഈടാക്കും. ഇന്നലെ ജനുവരി ഒന്ന് മുതൽ ആണ് നിരക്ക് വർദ്ധന നിലവിൽ വന്നത്.

എടിഎം ഇടപാടുകൾക്കുള്ള ഇന്റർചേഞ്ച് ഫീസ് ഘടനയിൽ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്റ്റിലാണ്, അതേസമയം ഉപഭോക്താക്കൾ നൽകേണ്ട ചാർജുകൾ അവസാനമായി പരിഷ്കരിച്ചത് 2014 ഓഗസ്റ്റിലാണ്.

മികച്ച ഭവന വായ്പ്പ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണ്? എത്രയാണ് അടിസ്ഥാന നിരക്ക്? വിശദാംശങ്ങൾ

എടിഎം വിന്യാസത്തിന്റെ വർദ്ധിച്ചുവരുന്ന ചെലവും ബാങ്കുകളോ വൈറ്റ്-ലേബൽ എടിഎം ഓപ്പറേറ്റർമാരോ നടത്തുന്ന എടിഎം അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകളും ചൂണ്ടിക്കാട്ടിയാണ് പുതിയ മാറ്റങ്ങൾ എന്ന് RBI അറിയിച്ചു.

English Summary: ATM service charges increased
Published on: 02 January 2022, 03:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now