Updated on: 4 December, 2020 11:20 PM IST

രാജ്യത്തെ ബാങ്കിങ് മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കി വാണിജ്യബാങ്കുകൾ തുടങ്ങാൻ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് റിസർവ് ബാങ്ക് വർക്കിങ് ഗ്രൂപ്പിന്റെ ശുപാർശ. വാണിജ്യബാങ്കുകൾ തുടങ്ങാൻ ലൈസൻസിനു വേണ്ടി 2012 മുതൽ കോർപറേറ്റുകൾ ശ്രമിച്ചുവരുന്നതിനിടെയാണ് ശുപാർശ.

കോർപറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ് ലഭിക്കാൻ 1946ലെ ബാങ്കിങ് റഗുലേഷൻ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. പുതുതായി അപേക്ഷ ക്ഷണിച്ച് ലൈസൻസ് നൽകുകയോ നിലവിൽ ബാങ്കിങ് ഇതര ധനഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളെ ബാങ്കുകളാക്കി മാറ്റുകയോ ചെയ്യാമെന്ന്വർക്കിങ് ഗ്രൂപ്പ് നിർദേശിച്ചു. 50,000 കോടിയിൽപ്പരം രൂപ ആസ്തിയുള്ളതും 10 വർഷത്തിൽ കൂടുതലായി പ്രവർത്തിക്കുന്നതുമായ കോർപറേറ്റ് സ്ഥാപനങ്ങൾക്കാണ് ബാങ്ക് ലൈസൻസ് നൽകേണ്ടത്.

മൂന്ന് വർഷമായി പ്രവർത്തിക്കുന്ന പേമെന്റ് ബാങ്കുകളെ മോൾ ഫിനാൻസ് ബാങ്കുകളായി മാറ്റാം. ഒരേ കോർപറേറ്റ് സ്ഥാപനം നടത്തുന്ന ബാങ്കും ഇതര സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാട് നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും വർക്കിങ് ഗ്രൂപ്പ് നിർദേശിച്ചു.

കോർപറേറ്റുകൾക്ക് യഥഷം വായ്പ നൽകി രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം പെരുകിയ സാഹചര്യത്തിൽ പുതിയ സംവിധാനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് വിമർശനങ്ങളുയരുന്നുണ്ട്. രണ്ടര വർഷത്തിനുള്ളിൽ മൂന്ന് ബാങ്ക് അടക്കം അഞ്ച് ധനസ്ഥാപനമാണ്രാജ്യത്ത് തകർന്നത്. പൊതുപണം ഉപയോഗിച്ചാണ് ഇവയെ കരകയറ്റുന്നത്. 2007-2008 കാലത്തെ ആഗോളസാമ്പത്തിക മാന്ദ്യത്തിൽ വമ്പൻ ആസ്തിയുള്ള ബാങ്കുകൾ അടക്കം തകർന്നിരുന്നു. അക്കാലത്ത് ഇന്ത്യയെ രക്ഷിച്ചത് പൊതുമേഖലാ ബാങ്കുകളാണ്.

English Summary: coporate firms to start bank
Published on: 23 November 2020, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now