Updated on: 8 July, 2023 2:39 PM IST
തുടർച്ചയായി 3 മാസം റേഷൻ വാങ്ങാത്തവരുടെ മുൻഗണനാ കാർഡുകൾ മാറ്റി

3 മാസമോ അതിലധികമോ തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ മുൻഗണനാ റേഷൻ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ സംസ്ഥാനത്തെ 59,038 കുടുംബങ്ങളുടെ റേഷൻ കാർഡുകളാണ് മുൻഗണനേതര നോൺ സബ്സിഡി (എൻപിഎൻഎസ്) വിഭാഗത്തിലേക്ക് മാറ്റിയത്. മുൻഗണന പട്ടികയിൽ നിന്നും പുറത്താക്കിയവരുടെ ലിസ്റ്റ് കേരള പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റിൽ (civilsupplieskerala.gov.in) പ്രസിദ്ധികരിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ: ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തോ? സമയപരിധി വീണ്ടും നീട്ടി..

റേഷൻ കാർഡ് ഉടമകൾക്ക് തങ്ങളുടെ പേരും വിവരവും പരിശോധിച്ച ശേഷം പരാതിയുള്ളവർ താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കാം. മുൻഗണനാ വിഭാഗത്തിൽ ഉണ്ടായിരുന്ന 48,523 കാർഡുകളും എഎവൈ വിഭാഗത്തിലുണ്ടായിരുന്ന 6,247 കാർഡുകളും എൻപിഎൻഎസ് വിഭാഗത്തിൽ നിന്നും 4,265 കാർഡുകളുമാണ് മാറ്റിയത്. ഏതൊക്കെ മാസം റേഷൻ വാങ്ങിയിട്ടില്ലെന്നും, എപ്പോൾ വരെയാണ് വാങ്ങാത്തതെന്നും തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ജില്ല തിരിച്ചുള്ള കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻഗണനാ വിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ പുറത്തായത് എറണാകുളം ജില്ലയിലും, എഎവൈ വിഭാഗത്തിൽ നിന്നും വെള്ള കാർഡിലേക്ക് മാറിയതിൽ കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലുമാണ്. സബ്സിഡി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേരെ വെള്ള കാർഡിലേക്ക് മാറ്റിയത് ആലപ്പുഴ ജില്ലയിലാണ്. നിലവിൽ പുറത്താക്കപ്പെട്ടവരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ അർഹതയുള്ള നീല, വെള്ള കാർഡ് ഉടമകളിൽ നിന്നും അപേക്ഷ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഈ മാസം 18 മുതൽ അപേക്ഷിക്കാം.

English Summary: ration cards of those who have not bought ration for 3 consecutive months have been changed to npns category
Published on: 08 July 2023, 02:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now