Updated on: 4 December, 2020 11:19 PM IST

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമിയില്‍ കൃഷി ആരംഭിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏലൂര്‍ ട്രാവന്‍കൂര്‍ കൊച്ചി കെമിക്കസില്‍ പച്ചക്കറി, കിഴങ്ങുവിള കൃഷി ആരംഭിച്ചു. കമ്പനിയുടെ പാതാളത്തുള്ള 2 ഏക്കര്‍ ഭൂമിയില്‍ ജിസിഡിഎ ചെയര്‍മാനും കമ്പനി ഡയറക്ടറുമായ വി. സലിം വെണ്ട തൈകള്‍ നട്ടു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. വാഴ,കപ്പ ,ഇഞ്ചി ,മഞ്ഞള്‍ തുടങ്ങിയ വിളകള്‍ ഉള്‍പെടുത്തിയിട്ടുള്ള സമ്മിശ്രകൃഷിയാണ് വിഭാവനം ചെയ്യുന്നത്. ടി സി സി യില്‍ അഞ്ചേക്കറോളം സ്ഥലത്തു നിലവില്‍ വാഴയും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്.

ലോക് ഡൗന്‍ കാലത്ത് ജില്ലയില്‍ മൂന്നാമത്തെ പൊതു മേഖല സ്ഥാപനത്തിലാണ് കൃഷി വകുപ്പിന്റെ ഹരിതകേരള മിഷന്റെയും സഹകരണത്തോടെ തരിശു ഭൂമിയില്‍ കൃഷി ആരംഭിക്കുന്നത്. ടി.സി.സി.എല്‍ മാനേജിങ് ഡയറക്ടര്‍ കെ ഹരികുമാര്‍,ഡയറക്ടര്‍മാരായ എന്‍ .കെ.വാസുദേവന്‍,കെ വിജയകുമാര്‍ ,ഹരിതകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ ,ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ നടീല്‍ ഉത്ഘാടനത്തില്‍ പങ്കെടുത്തു

As part of Subhiksha Keralam project, Eloor based Public Sector Travancore-Cochin Chemicals began vegetable cultivation at its premises in Pathalam. GCDA chairman V.Salim inaugurated the programme. TCC Managing Director K.Harikumar,Directors N.K.Vasudevan,K.Vijayakumar, Haritha Keralam district coordinator Sujit Karun and staff representatives attended.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

English Summary: Subhiksha Keralam started at Travancore Cochin Chemicals
Published on: 28 May 2020, 12:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now