Updated on: 4 June, 2023 11:53 AM IST
കോഴിയിറച്ചിയ്ക്ക് തീവില; ചിക്കൻ പ്രേമികളുടെ കൈ പൊള്ളും

കേരളത്തിൽ കോഴിയിറച്ചിയ്ക്ക് തീവില. കഴിഞ്ഞയാഴ്ച വരെ ഒരു കിലോ ചിക്കന് 150 രൂപയായിരുന്നു. എന്നാൽ നിലവിൽ 160 മുതൽ 180 വരെയാണ് വില ഈടാക്കുന്നത്. കനത്ത ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. വെയിൽ കൂടിയതോടെ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവ് കുറഞ്ഞു. ചൂട് കൂടുന്നതുമൂലം ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളും ചത്തൊടുങ്ങുന്നുണ്ട്.

കൂടുതൽ വാർത്തകൾ: കോഴികളെ പാമ്പ് വിഴുങ്ങി; നഷ്ടപരിഹാരം വേണമെന്ന് കർഷകൻ

കോഴിത്തീറ്റയുടെ വില ഉയർന്നതും ഇറച്ചി വില ഉയരാനുള്ള മറ്റൊരു കാരണമാണ്. 50 കിലോ കോഴിത്തീറ്റയ്ക്ക് 700 രൂപയോളം വില ഉയർന്നു. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കോഴി ഇറക്കുമതി ചെയ്യുന്നത്. കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നത് വില ഇനിയും ഉയരാൻ ഇടയാക്കുമെന്ന് കർഷകർ പറയുന്നു.

കൊവിഡ് മൂലം നിരവധി പൗൾട്രി ഫാമുകൾ പൂട്ടിയത് സംസ്ഥാനത്തെ കോഴി ഉൽപാദനത്തെ ബാധിച്ചു. ഇതിനുമുമ്പ് കേരളത്തിലേക്ക് ആവശ്യമായ കോഴിയിറച്ചിയുടെ പകുതി ശതമാനവും തദ്ദേശീയമായാണ് ഉൽപാദിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്കും വില ഉയരുകയാണ്.

English Summary: The price of chicken meat is increasing in Kerala
Published on: 04 June 2023, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now