Updated on: 5 May, 2022 10:03 AM IST
മാവിൻറെ ഇല വിറ്റാൽ കിലോയ്ക്ക് 150 രൂപ

മാങ്ങയുടെ വില വർദ്ധനവ് നമ്മളിൽ ഞെട്ടലുണ്ടാക്കുന്ന കാര്യമല്ല. മറിച്ച് മാവിൻറെ ഇലയുടെ വർദ്ധനവ് നമ്മൾക്ക് ഞെട്ടലുളവാക്കുന്ന കാര്യമാണ്. അതെ പറഞ്ഞു വരുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ കാര്യമാണ്. ഈയടുത്തകാലത്ത് ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ മാങ്ങ ഇനമാണ് ഇത്. അതീവ സ്വാദിഷ്ടമായ ഈ മാങ്ങയുടെ വില അൽപം കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: പഴുത്ത മാവില കൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കവടിക്കു തുല്യം

കിലോയ്ക്ക് 70 രൂപയിലധികം കൊടുത്തു വേണം ഈ മാങ്ങ വിപണിയിൽ നിന്ന് വാങ്ങാനെങ്കിൽ ഇതിൻറെ ഇല വാങ്ങുവാൻ കിലോയ്ക്ക് 150 രൂപ കൊടുക്കേണ്ടി വരും. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്തുകാർക്ക് ഈ മാവില പറക്കി വിൽക്കുകയാണ് ഇപ്പോഴത്തെ വിനോദം.

എന്തുകൊണ്ട് മാവിലയ്ക്ക് വില കൂടുന്നു

കേന്ദ്ര സർക്കാരിൻറെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന നീലേശ്വരത്ത് ഉള്ള കമ്പനിയാണ് പൽപ്പൊടി ഉത്പാദനത്തിനും മറ്റുമായി ഈ മാമ്പഴത്തിലെ ഇലകൾ ശേഖരിക്കുന്നത്. ഇതിൻറെ മാവിലയ്ക്ക് മറ്റുള്ളവയെക്കാൾ കട്ടി കൂടുതലാണെന്നുള്ളതും, അതീവ സുഗന്ധം പരത്തുവാൻ കഴിയുന്നു എന്നതും കമ്പനിക്കാർക്ക് മാവിലയിൽ പ്രിയമേറുവാൻ കാരണമായി.

That being said, it's about the Kuttiattoor mango. It is a mango variety of Kerala which has recently been accorded the status of Geo Index. The price of this delicious mango is a bit high.

അതുകൊണ്ട് തന്നെ പാഴായിപ്പോകുന്ന മാവില വാങ്ങാൻ ആവശ്യക്കാർ എത്തിയതോടെ കർഷകർക്ക്‌ സന്തോഷമായി. ഇതിനു വേണ്ട കാര്യങ്ങൾ പഞ്ചായത്ത് വഴി കർഷകർക്ക് ചെയ്തു നൽകുന്നു. ഇതുവരെ 80 ക്വിറ്റൽ ഇല കമ്പനി ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ ചികിത്സക്ക് മാവില

മാങ്ങയുടെ ഐതിഹ്യം

നൂറ്റാണ്ടുകൾക്ക് മുൻപ് നീലേശ്വരം രാജകുടുംബത്തിൽ നിന്ന് കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്തും, ചാത്തോത്ത് തറവാട്ടിലും എത്തിയതാണ് കുറ്റ്യാട്ടൂർ മാങ്ങ എന്ന് പറയപ്പെടുന്നു. ഇതിന് നമ്പ്യാർ മാങ്ങ എന്ന വിളിപ്പേരും ഉണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴത്തിൽ ഒതുക്കേണ്ട! മാവിലയ്ക്കുമുണ്ട് ആരോഗ്യം നൽകും നേട്ടങ്ങൾ

English Summary: You can earn up to Rs 150 per kg by selling mango leaves
Published on: 05 May 2022, 09:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now