<
Features

പ്രത്യാശയുടെ 'ചേക്കുട്ടി'

കാഴ്ച്ചയില്‍ അത്ര ഭംഗിയോ നമ്മൾ പ്രതീക്ഷിക്കുന്ന പൂര്‍ണതയോ ഉണ്ടാകണമെന്നില്ല. എങ്കിലും നമ്മൾചേർത്തു പിടിക്കണം ചേക്കുട്ടിയെ.പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിൻ്റെ പ്രതീകമാണിവള്‍. ചേറിനെ അതിജീവിച്ച ചേക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് മലയാളികള്‍.ചേന്ദമംഗലത്തെ ചേറില്‍ നിന്നും ഉയര്‍ന്നുവന്ന ചേക്കുട്ടിപ്പാവ അതിജീവനത്തിന്റെ മറ്റൊരു പാഠമാണ് കേരളത്തിന് പകര്‍ന്നു തരുന്നത്.

chekuttydolls

കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണവിപണി മുന്നില്‍ കണ്ട് ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങളിലെ നെയത്തുകാര്‍ തയ്യാറാക്കി വച്ചിരുന്ന ലക്ഷക്കണത്തിന് രൂപയുടെ വസ്ത്രങ്ങളാണ് ചേറും ചളിയും നിറഞ്ഞ് ഉപയോഗ ശൂന്യമായത്. കഴുകിയെടുത്താല്‍ പോലും ഉപയോഗശൂന്യമായ അവയെ മറ്റെന്തെങ്കിലും രീതിയില്‍ ഉപയോഗപ്പെടുത്താമോ എന്ന ആലോചനയാണ് ചേക്കുട്ടിപ്പാവയുടെ പിറവിക്ക് പിന്നില്‍. സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ ഡിസൈനറുമായ ലക്ഷ്മി മേനോനും സുഹൃത്ത് ഗോപിനാഥുമാണ് ചേക്കുട്ടിയെ ആവിഷ്‌കരിച്ചിരിക്കുന്നത്. നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടികള്‍ ഇപ്പോള്‍ വിപണനത്തിന് എത്തുകയാണ്. ഇവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കൈത്തറി ഗ്രാമത്തെ വീണ്ടെടുക്കാനാണ് ശ്രമം

chekutty doll

ഉപയോഗശൂന്യമായ ഒരു സാരിയില്‍ നിന്നു 360 ചേക്കുട്ടിയെ വരെ ഉണ്ടാക്കാം. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില. ഇത്തരത്തില്‍ ആയിരത്തി മുന്നൂറു രൂപ വിലവരുന്ന ഒരു സാരികൊണ്ട് 360 ചേക്കുട്ടിയെ ഉണ്ടാക്കുമ്പോള്‍ 9000 രൂപയാണ് വിറ്റുവരവായി കിട്ടുന്നത്. ഉല്‍പന്നം എന്നതിനേക്കാള്‍ അതിന്റെ ലക്ഷ്യം അമൂല്യമാണ്. സൂചിയോ നൂലോ പശയോ ഒന്നുമില്ലാതെ കഠിനാധ്വാനമില്ലാതെ തയ്യാറാക്കാവുന്നതാണ്.

www.chekutty.in എന്ന വെബ്‌സൈറ്റിലൂടെ ചേക്കുട്ടിപ്പാവയെ വാങ്ങിക്കാം.

 


English Summary: Chekutty dolls

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds