1. News

മത്സ്യകര്‍ഷക ദിനാചരണവും ബയോഫ്‌ലോക്ക് പരിശീലനവും;  ഉദ്ഘാടനം ഇന്ന്(ജൂലൈ 10)

മത്സ്യകര്‍ഷക ദിനാചരണത്തിന്റെയും  സുഭിക്ഷ കേരളം ബയോഫ്‌ലോക്ക് മത്സ്യ സംരംഭകര്‍ക്കായുള്ള പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഇന്ന്(ജൂലൈ 10) രാവിലെ 10 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ തേവള്ളി സീഡ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും.

Arun T

മത്സ്യകര്‍ഷക ദിനാചരണത്തിന്റെയും  സുഭിക്ഷ കേരളം ബയോഫ്‌ലോക്ക് മത്സ്യ സംരംഭകര്‍ക്കായുള്ള പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഇന്ന്(ജൂലൈ 10) രാവിലെ 10 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ തേവള്ളി സീഡ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും.

14 ജില്ലകളിലെ 40 കേന്ദ്രങ്ങളിലായി 400 മത്സ്യകര്‍ഷകര്‍ നേരിട്ടും പതിനായിരത്തോളം കര്‍ഷകര്‍ ഓണ്‍ലൈനായും പരിശീലനത്തില്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ബയോഫ്‌ലോക്ക് കൃഷിരീതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

പരിശീലനത്തിന്റെ ഭാഗമായി ബയോഫ്‌ലോക്ക് യൂണിറ്റിന്റെ പ്രദര്‍ശനവും   തിരഞ്ഞെടുക്കുന്ന ഒരു കര്‍ഷകന്റെ വീട്ടുവളപ്പില്‍ ബയോഫ്‌ലോക്ക് യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവയും നടക്കും. 

www.facebook.com/janakeeyamatsyakrishi.kerala.9  

എന്ന ലിങ്കിലൂടെ പരിശീലനത്തില്‍ പങ്കെടുക്കാം.ചടങ്ങില്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ അധ്യക്ഷനാകും. കുഫോസ് രജിസ്ട്രാര്‍ ഡോ ബി മനോജ് കുമാര്‍ സ്വാഗതം പറയും. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എം ജി രാജമാണിക്യം, കുഫോസ് ഡീന്‍  ഡോ കെ റിജി ജോണ്‍,  ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍ട്രോ തുടങ്ങിയവര്‍ പങ്കെടുക്കും.

biofloc

ബയോഫ്ളോക് എന്ന ആധുനിക മൽസ്യകൃഷിയെ പരിചയപ്പെടാം

വെറും കാൽ സെന്റ് സ്ഥലത്ത് 1200 മത്സ്യങ്ങളെ വളർത്താവുന്ന ഹൈ ഡെൻസിറ്റി ഫാർമിംഗ് ടെക്‌നോളജി ആണ് ബയോഫ്‌ളോക്‌.. biofloc is high density farming technology.

ഭൂമിയിൽ കുഴി എടുക്കാതെ ഭൂമിനിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്ന ഇരുമ്പ് ഫ്രെയ്‌മിനകത്തു pvc കോട്ടഡ് നൈലോൺ ഷീറ്റ് ഉപോയോഗിച്ചാണ് ടാങ്ക് നിർമിക്കുന്നത്. ഏതു സമയത്തും നാല് പാളികളായി അഴിച്ചു മാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയും വിധമാണ് ടാങ്കിന്റെ ഡിസൈൻ.

4മീറ്റർ നീളവും വീതിയുമുള്ള ഒരു സ്ഥലത്ത് 4 മീറ്റർ ഡയമീറ്റർ ഉള്ള ടാങ്ക് സ്ഥാപിച്ചു 1200 മത്സ്യങ്ങളെ വളർത്താം. 12500 ലിറ്റർ വെള്ളമാണ് ഈ ടാങ്കിന്റെ കപ്പാസിറ്റി.

കൃഷി ആരംഭിക്കുമ്പോൾ നിറക്കുന്ന വെള്ളം, വിളവ് എടുക്കുന്നത് വരെ മാറ്റേണ്ടതില്ല. മൽസ്യങ്ങൾക്കുള്ള തീറ്റയുടെ ബാക്കിയാകുന്ന ഖര മാലിന്യവും, കാഷ്ടത്തിലെ ഖര മാലിന്യവും, അമ്മോണിയയും എല്ലാം ഭക്ഷണമാക്കുന്ന ഒരു പ്രത്യേക ഇനം ബാക്റ്റീരിയയെ ഈ ടാങ്കിൽ മൽസ്യങ്ങൾക്കൊപ്പം വളർത്തുക എന്ന ലളിതമായ പ്രക്രിയയാണ് ബയോഫ്ളോകിന്റെ ശാസ്ത്രീയ വശം. വെള്ളം ശുദ്ധമായി സൂക്ഷിക്കുന്ന ഈ ബാക്റ്റീരിയ മൽസ്യങ്ങളുടെ ഇഷ്ടപെട്ട ഇരയാണ് എന്നത് വലിയ സാധ്യത തുറന്നു തരുന്നു.

തീറ്റയിനത്തിൽ 20 മുതൽ മുപ്പതു ശതമാനം വരെ തീറ്റച്ചിലവിൽ ലാഭം കർഷകന് ലഭിക്കുന്നു. പൊതു മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഗോദ്‌റെജ്‌ പോലെയുള്ള കമ്പനിയുടെ തീറ്റയാണ് ഭക്ഷണമായി നൽകുന്നത്.

biofloc

അക്വാപോണിക്സ് aquaponics പോലെയുള്ള നിലവിലെ മത്സ്യകൃഷി രീതിയിൽ 1200 മത്സ്യങ്ങളെ വളർത്താൻ 70000 രൂപയുടെ ഫിൽറ്റർ മെക്കാനിസവും അതിനു പുറമെ ടാങ്കിന്റെ ചിലവും ഉണ്ട് എന്നിരിക്കെ വെറും അമ്പതിനായിരം രൂപയ്ക്കു ഒരു ബയോഫ്‌ളോക്‌ യൂണിറ്റ് സ്ഥാപിക്കാം എന്നത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.

ഈ കൃഷി രീതി കേരളത്തിൽ പ്രചാരം നേടി തുടങ്ങിയിട്ട് ആറേഴു മാസങ്ങൾ മാത്രമേ ആകുന്നുള്ളു. നിലവിൽ ഹൈബ്രീഡ് ഗിഫ്റ്റ് തിലാപിയ (hybrid gift tilapia) എന്ന മത്സ്യമാണ് വിജയകരമായി വിളവെടുത്തത്. അതുകൊണ്ട് തന്നെ ഗിഫ്റ്റ് തിലാപിയ മൽസ്യങ്ങളുടെ പരിപാലന രീതിയാണ് ഇപ്പോൾ പരിശീലനം നൽകി വരുന്നത്.

വനാമി ചെമ്മീൻ, വാള, ആനബസ്‌ (കറൂപ്, അണ്ടി കള്ളി )നട്ടർ, കാരി, രോഹു, കട്ല മുതലായ മത്സ്യങ്ങളും ഇതിൽ കൃഷി ചെയ്യാം .

നൂറു വാട്സ് മാത്രം പവറുള്ള ഒരു ചെറിയ എയറേറ്റർ മോട്ടോർ (hundred watts power motor) മാത്രമാണ് ഇതിനായി പ്രവർത്തിപ്പിക്കേണ്ട ഏക യന്ത്രം. മത്സ്യങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ഉറപ്പാക്കാനാണ് ഇത്. ഇത് മുടങ്ങാതെ പ്രവർത്തിക്കാൻ ചെറിയ ഒരു ഇൻവെർട്ടർ യൂണിറ്റും സ്ഥാപിക്കേണ്ടതുണ്ട്.

ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കാൻ തീറ്റ ചിലവും, മത്സ്യ കുഞ്ഞിന്റെ വിലയും, വൈദ്യുതി ചാർജും, പരിപാലനവും അടക്കം 70-80 രൂപയാണ് ചെലവ്.

മത്സ്യങ്ങളെ ജീവനോടെ ലൈവ് ഫിഷ് എന്ന നിലയിൽ കൃഷിയിടത്തിൽ നിന്നും വിൽക്കുമ്പോൾ കുറഞ്ഞത് 250 രൂപ ഇന്ന് ലഭിക്കും. നമുക്ക് അറിയാം കൊറോണ കാലയളവിനു മുൻപേ തന്നെ 200 രൂപയിൽ താഴെ വിലയുള്ള മൽസ്യങ്ങൾ മാർക്കറ്റിൽ ഉണ്ടായിരുന്നില്ല. ഇനിയും വരാനുള്ള ദിനങ്ങളിൽ അതിന്റെ സാധ്യത വർധിക്കും. കടലിൽ നിന്നുള്ള മൽസ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറയുകയും, ജനപ്പെരുപ്പം ക്രമാതീതമായി കൂടുകയും ചെയ്യുന്ന വർത്തമാന കാലത്ത് കരയിലെ ഇത്തരം കൃഷികൾ സർക്കാർ തലത്തിൽ പോലും ഗൗരവമായി പരിഗണിച്ചു വരുന്നു.


കാരി, വാള, നട്ടർ, അനാബസ്(കറൂപ്പ് കല്ലുരുട്ടി ), കട്ല തുടങ്ങിയ മൽസ്യങ്ങൾ കൂടി രണ്ടാം ഘട്ടമായി കൃഷി ആരംഭിക്കുന്നതോടെ വ്യത്യസ്തമായ നിരവധി മത്സ്യങ്ങളെ ജീവനോടെ ലഭിക്കുന്ന ഒരു ഇടമായി നിങ്ങളുടെ ഫാം മാറും. വളരെ ഹൈജീനിക് ആയ അവസ്ഥയിൽ നല്ല ക്വാളിറ്റി ഫീഡ് കൊടുത്തു വളർത്തിയ ഈ മത്സ്യങ്ങൾക്ക് നല്ല വില നൽകി വാങ്ങാൻ ആളുണ്ടാകും. 4m ഡയമീറ്റർ ഉള്ള ടാങ്കിൽ നിന്ന് 350 മുതൽ 450 കിലോ വരെ ആണ് ഉത്പാദനം.

ചുരുക്കത്തിൽ 200 രൂപയ്ക്കു വില്പന നടത്താൻ സാധിച്ചാൽ ആദ്യ വിളവ് കൊണ്ട് തന്നെ മുടക്കു മുതലിന്റെ 90 ശതമാനവും തിരികെ ലഭിക്കും.

മത്സ്യ കുഞ്ഞുങ്ങളെ 1 രൂപ മുതൽ 10 രൂപ വരെ ഉള്ള വ്യത്യസ്ത വിലയിലും വലിപ്പത്തിലും എല്ലാ ജില്ലകളിലും ലഭ്യമാണ്. ശരാശരി 5 രൂപയുടെ കുഞ്ഞുങ്ങൾ ആണ് നിര്ദേശിക്കപ്പെടുന്നത്.

മൽസ്യ കുഞ്ഞുങ്ങൾ വാങ്ങുമ്പോൾ ശ്രേധിക്കേണ്ട പ്രദാന കാര്യങ്ങൾ എന്തോക്കെ? Precautions to be taken while purchasing fish seedlings


എയർപോർട്ട് സീഡ് /ഫാം ട്രീറ്റ്‌ സീഡ് എന്താണ്?

നല്ല ഗുണനിലവാരം ഉള്ള മൽസ്യ കുഞ്ഞുങ്ങൾ യെങ്ങനെ കണ്ടെത്തണം?

കൃഷി ചെയ്യാനുള്ള മനസ്സും ഒരു കുളവും ഉണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട. ആർക്കും തുടങ്ങാം മത്സ്യകൃഷി. കേരളത്തിൽ അതിവേഗം വളരുന്ന തൊഴിൽ മേഖലയായി മത്സ്യകൃഷി മാറുകയാണ്"

പ്രദാനമായ്‌ പറയാൻ ഉള്ളത് മൽസ്യകൃഷിയിൽ യാതൊരു പ്രവർത്തി പരിചയമോ ശരിയായ അറിവോ നൽകാൻ കഴിയാത്ത കുറച്ചു ആളുകൾ എറങ്ങീട്ടുണ്ട് അവരെ തിരിച്ചറിയുക. കൊൽക്കത്തയിൽ നിന്നും വരുന്ന മൽസ്യക്കുഞ്ഞുങ്ങൾ എല്ലാം നേരിട് എയർപോർട്ടിൽ നിന്നും വാങ്ങുമ്പോൾ ശരിക്കും കബളിപ്പിക്കുകയാണ് ചെയുന്നത് പറയുന്ന സൈസ് കാണുകയോ എണ്ണതിൽ വളരെഅധികം കുറവുകൾ വരുകയും ചെയുന്നു.ഇതൊന്നും നാം മനസിലാകാതെ ആണ് എയർപോർട്ടിൽ നിന്നും മൽസ്യക്കുഞ്ഞുങ്ങൾ വാകുന്നത് അതുകൊണ്ടു ദയവുചെയ്ത് ഇത്തരം ചതികളിൽ പെടാതിരിക്കുക

ഫാം ട്രീറ്റ്‌ മൽസ്യങ്ങൾ


തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനിയോജ്യം കാരണം നല്ല മൽസ്യകുഞ്ഞുകളെ കണ്ടെത്തുവാനും എണ്ണത്തിൽ കുറയാതെ കുഞ്ഞുങ്ങളെ വാങ്ങുന്നതിനും സാധ്യമാകും ഒരു ഫാം ആകുമ്പോൾ അവരുടെ അനുഭവങ്ങൾ നിങ്ങളുമായി ഷെയർ ചെയുകയും ചെയ്യും അതുകൊണ്ടാണ് ഫാം ട്രീറ്റ്‌ മൽസ്യകുഞ്ഞുങ്ങൾ വാങ്ങാൻ പറയുന്നത്.

കൂടുതൽ വിവരങ്ങൾക്ക് അതാത് പഞ്ചായത്ത് ജില്ലയിലുള്ള മത്സ്യഭവനങ്ങളിൽ അന്വേഷിക്കുക. 

തിരുവനന്തപുരം (9496007026),

കൊല്ലം (9496007027), 

കോട്ടയം (8113945740), ആലപ്പുഴ(9496007028),

എറണാകുളം (9496007029),

തൃശൂർ (9496007030),

മലപ്പുറം (9496007031),

കോഴിക്കോട് : (9496007032),

കണ്ണൂർ (9496007033),

കാസർഗോഡ് (9496007034),

പാലക്കാട്: (9496007050),

പത്തനംതിട്ട (8281442344), 

ഇടുക്കി (9447232051), വയനാട് (9496387833).

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷകർക്ക് തിരിച്ചടിയായി മാങ്കോസ്റ്റിന് വിലയിടിഞ്ഞു

English Summary: fish training biofloc by fisheries minister

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds