
1. ഭൂജല വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസ് മുഖേനെ കാര്‍ഷിക / ഗാര്‍ഹിക / വ്യവസായ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി കുഴല്‍ കിണര്‍ (ബോര്‍വല്‍) നിര്‍മിച്ചു നല്‍കുന്നു. സാങ്കേതികമായി നിര്‍മാണം പരാജയപ്പെട്ടാല്‍ 75 ശതമാനം തുക തിരികെ നല്‍കുന്നതാണ്. ചെറുകിട / നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനുളള കുഴല്‍ കിണര്‍ നിര്‍മാണത്തിന് ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രില്ലിംഗ് ചാര്‍ജിന്റെ 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0468 2224887 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
2. കേരളത്തിലെ റബ്ബർ ഉൽപന്ന നിർമാതാക്കൾക്കായി റബ്ബർ ബോർഡ് ജൂൺ 11 ന് എറണാകുളത്ത് EUDR സെൻസിറ്റൈസേഷൻ പരിപാടി നടത്തുന്നു. EU നിയന്ത്രണങ്ങൾ പാലിക്കുന്നതിനും ഡ്യൂ ഡിലിജൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനും മുൻവ്യവസ്ഥകളായ സപ്ലൈ ചെയിൻ മാപ്പിംഗ്, ട്രേസബിലിറ്റി സിസ്റ്റങ്ങളുടെ വികസനം, തോട്ടങ്ങളുടെ ജിയോ മാപ്പിംഗ് എന്നിവയെക്കുറിച്ച് ഉൽപാദന സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റബ്ബർ ബോർഡിന്റെ വെബ്‌സൈറ്റിൽ (www.rubberboard.gov.in) ലഭ്യമായ ഗൂഗിൾ ഫോമിൽ അവരുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8301 952290 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
Share your comments