
ജമ്മു കശ്മീരിലെ കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായി കേന്ദ്രം 900 കോടി രൂപ അനുവദിച്ചതായി 'കിസാൻ മേള'യിൽ പങ്കെടുത്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 900-ലധികം കർഷകരും, അഗ്രി സ്റ്റാർട്ടപ്പുകൾ, മറ്റ് പങ്കാളികളും ഉൾപ്പെടെയുള്ള കിസാൻ മേളയിൽ, ഏറ്റവും പുതിയ ശാസ്ത്രീയ, കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ചും അതോടൊപ്പം വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചും വിശദികരിക്കാൻ കിസാൻ മേളയ്ക്ക് സാധിച്ചു.
കാർഷിക രംഗത്തെ, ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും, കർഷകരെയും അഗ്രി സ്റ്റാർട്ടപ്പുകളേയും ബോധവത്കരിക്കുന്നതിനൊപ്പം, മില്ലറ്റ് കൃഷി സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കൃഷി ഉൽപ്പാദന, കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ പറഞ്ഞു. ജമ്മു കശ്മീരിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായി കേന്ദ്ര സർക്കാർ 900 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ മലയോര ജില്ലയിൽ നീണ്ട ശീതകാലത്തിന് ശേഷം കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് പോൾ മഹാജൻ ഉദ്ഘാടനം ചെയ്ത കിസാൻ മേള കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കിസാൻ മേളയിൽ വിവിധ കമ്പനികൾ, സ്റ്റാർട്ടപ്പ് ഉടമകൾ, പുരോഗമന കർഷകർ എന്നിവർ വികസിപ്പിച്ചെടുത്ത നൂതന കാർഷിക സാങ്കേതിക വിദ്യകളും നാടൻ കൃഷി രീതികളും മറ്റ് നൂതന സാങ്കേതിക വിദ്യകളും സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. വരും തലമുറകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2047 ഓടെ മില്ലറ്റുകളിലേക്ക് പൂർണ്ണമായും മാറാൻ വേണ്ടി സർക്കാർ പദ്ധതിയിടുന്നു എന്ന് കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഹിമാചലിൽ പ്രകൃതി കൃഷി ചെയ്യുന്ന 1.5 ലക്ഷം കർഷകർക്ക് PK3Yയുടെ കീഴിൽ സർട്ടിഫിക്കറ്റ് ലഭിക്കും
Share your comments