<
Features

നഷ്‌വ ചോമ്പാല നാടറിയാതെ പോയ ചിത്രകാരി !

hj
ദിവാകരൻ ചോമ്പാല
sdfs

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്നതുമുതൽ പ്രചാരണ പ്രവർത്തനങ്ങൾ കത്തിക്കയറാൻ തുടങ്ങി .
പൂപ്പും പായലും പിടിച്ച് ഉറുമ്പ് പുറ്റുകൾക്കൊപ്പം പഴുതാരയും തേരട്ടയും സുഖതാവളമുറപ്പിച്ച നാട്ടിടവഴികളിലെ മൺചുമരുകൾക്കും പഞ്ചായത്ത് നിരത്തുകളിലെ ഭൂരിഭാഗം കൽമതിലുകൾക്കും ശാപമോക്ഷം .
തിരഞ്ഞെടുപ്പ് കഴിയുന്നവരെ ഓരോ മതിലുകളും ഞങ്ങൾക്ക് സ്വന്തം എന്ന ചില അടയാളപ്പെടുത്തലുകൾ. ലംഘിക്കാനിടയില്ലാത്ത ചില നാട്ടുമര്യാദകൾ .
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കക്ഷി ഭേദം മറന്ന് നാട്ടുകാർ പരസ്പരം മുഖാമുഖം നോക്കേണ്ടവർ .
അഴിയൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്തിറങ്ങിയത് ചോമ്പാല ഹാർബ്ബർ റോഡിലെ പാഞ്ചാംപറമ്പത്ത് അജ്‌മീറിൻറെയും ജഹ്‌റാബിയുടെയും മകൾ ജസ്‌ന പാഞ്ചാംപറമ്പത്ത് എന്ന മുസ്ലിം യുവതി .
ബിരുദധാരി യും ജേർണ്ണലിസ്റ്റുമായ ഈ പെൺകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമർചിത്രങ്ങൾ വരച്ച് തീർക്കുന്നത് സ്വന്തം സഹോദരിയും ചിത്രകാരിയുമായ നഷ്‌വ ചോമ്പാല എന്ന യുവതി .

വെള്ളപൂശി മിനുക്കി യെടുത്ത കൽമതിലിനരികെ സ്ഥാനാർത്ഥി ജസ്‌ന പാഞ്ചാം പറമ്പത്ത് ശിലാപ്രതിമപോലെ നിൽക്കുന്നു .മുഖത്ത് സ്ഥാനാർത്ഥിയുടെ മുഖമുദ്രയായ ആകർഷണീയമായ പുഞ്ചിരി . .തൊട്ടരികെ ഒരു കൈയ്യിൽ പെയിന്റ് മിക്‌സ് ചെയ്‌ത ഡബ്ബയും മറുകയ്യിൽ ബ്രഷുമായി സ്ഥാനാർത്ഥിയുടെ അനിയത്തി നഷ്‌വ പാഞ്ചാംപറമ്പത്ത് ചേച്ചി യെ ചായക്കൂട്ടുകൾ കൊണ്ട് ചുമരിൽ ജീവൻ നൽകുന്നു .കാഴ്ചക്കാരായി കുട്ടികൾ മാത്രമല്ല അയൽ പക്കത്തുള്ള വിവിധ കക്ഷികളിൽപെട്ട നാട്ടുകാരിൽ പലരും ഈ പെൺകുട്ടിയുടെ ചിത്രരചനാ വൈഭവം കണ്ട് തരിച്ചുനിൽക്കുന്ന അവസ്ഥയിൽ .
കൊച്ചിയിൽ ആയുർവ്വേദ ഹോസ്‌പിറ്റൽ നടത്തുന്ന പാഞ്ചാംപറമ്പത്തെ അജ്‌മീറിനും കുഞ്ഞിപ്പള്ളി ഹെൽത്ത് സെന്ററിൽ കമ്യുണിറ്റി നേഴ്‌സായി ജോലി നോക്കുന്ന ജഹറാബിക്കും ചിത്രകാരിയായ ഒരുമകൾ ഉണ്ടെന്നത് അയൽക്കാർ പോലുമറിഞ്ഞത് ഇപ്പോൾ

ജന്മസിദ്ധമായി ചിത്രരചനാ വൈഭവം കൈമുതലായുള്ള നഷ്‌വ ചിത്രകലയുടെ ആധികാരികതകളിലേയ്ക്ക് പഠിതാവ് എന്ന നിലയിൽ ആദ്യം പദമൂന്നിയതു് കാലിക്കറ്റ് സ്‌കൂൾ ഓഫ് ആർട്സിൽ .
തിരുവനന്തപുരം ഗവർമ്മെണ്ട് ഫൈൻ ആർട്സിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ചോമ്പാലക്കാരിയായ ഈ ചിത്രകാരി .
ഒഞ്ചിയം പതിനേഴാം വാർഡിലെ സ്ഥാനാർത്ഥി ശ്രീമതി റഷീന നൗഷാദിൻറെ ചെറിയ ഫോട്ടോ ഉള്ളം കൈയ്യിൽ ഒതുക്കിപ്പിടിച്ചുകൊണ്ട് അശേഷം രൂപ സാദൃശ്യം നഷ്‌ടമാവാതെ സാമാന്യം വലിയ ചുമർചിത്രമായി പൊതുദർശനത്തിനായി വരച്ചു നൽകിയതും നാട്ടുകാരിൽ കൗതുകക്കാഴ്ച്ച .
നാടറിയാതെ പോയ ഈ കലാകാരിയെ ജാതി മത ഭേധമെന്യേ കക്ഷി രാഷ്ട്രീയം മറന്ന് അയൽക്കാർ അനുമോദിക്കുന്നതും സമീപ കാലത്തെ ചില തിരഞ്ഞെടുപ്പ് കാഴ്ച്ചകൾ .
ഓയിൽ പെയിന്റിംഗ്‌ ,അക്രിലിക് ,മ്യുറൽ തുടങ്ങി എല്ലാ മാധ്യമങ്ങളിലും ചിത്രങ്ങൾക്ക് ജീവൻ നൽകുന്ന ഈ കലാകാരി ഇതിനകം നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്കായി പെൻസിൽ ഡ്രോയിങ്ങ് വരച്ച് നൽകിയതായുമറിയുന്നു .

ഹിന്ദുമത ഈശ്വര വിശ്വാസങ്ങളായ ഗണപതി, ശിവൻ ,കൃഷ്‌ണനും രാധയും തുടങ്ങിയ നിരവധി ചിത്രങ്ങൾ തികച്ചും പരമ്പരാഗത ശൈലിയിൽ മ്യുറൽ സ്റ്റൈലിൽ നഷ്‌വ വരച്ചുതീർത്ത ചിത്രങ്ങൾ കൌതുകത്തോടെ അഭിമാനപൂർവ്വമാണ് നോക്കിക്കണ്ടത് .
ഹിന്ദു വിശ്വാസ പ്രകാരം ഗണപതി ഗണങ്ങളുടെ അധിപനായ ഗണേശൻ .രൂപത്തിൽ മനുഷ്യ ശരീരവും ആനയുടെ തലയും .ഒരു കൊമ്പ് ഒടിഞ്ഞ നിലയിൽ .ഏകദന്തന്‍ എന്ന് ഗണപതിയെ വിളിക്കുന്നതും അതു കൊണ്ടുതന്നെ .
നഷ്‌വ എന്ന ഈ മുസ്‌ലീം പെൺകുട്ടി സംഗതിയറിയാതെ ഗണപതിക്ക് രണ്ട് കൊമ്പ് വരച്ചുപോയത് അറിവില്ലായ്‌മ കൊണ്ടാണെന്നും പൊറുക്കണമെന്നും പറഞ്ഞപ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയും വകതിരിവുകളുമാണ് ആ കുട്ടിയിൽ കാണാനായത് .

ഖുർആനിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്തുൽ കുർസീയ് അറബി അക്ഷരങ്ങളുടെ മാന്ത്രികതയിൽ അറബ് കാലിഗ്രാഫി സ്റ്റൈലിൽ രൂപകൽപ്പന നിർവ്വഹിച്ചത് നഷ്‌വ യുടെ ചിത്ര ശേഖരങ്ങളിൽ ഏറെ ശ്രദ്ധേയം. അകത്തളങ്ങളിലെ ചുമരുകൾ ,കാറുകൾ എന്നിവയിൽ അലങ്കരിക്കാൻ ഡ്രീം കാപ്ച്ചർ എന്ന ഒരുകൂട്ടം അലങ്കാര വസ്‌തുക്കളുടെ നിർമ്മാണത്തിന് പുറമെ ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന ചില്ലികുപ്പികളിലും ഭരണികളിലും മൺപാത്രങ്ങളിലും വരെ ചിത്രകലയുടെ കൈയ്യൊപ്പ് ചാർത്താൻ ഇതിനകം ഈ മിടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്.

ad

പ്രദേശത്തെ അറിയപ്പെടുന്ന മെഹന്തി ഡിസൈനർ കൂടിയാണ് ഈ യുവ ചിത്രകാരി . വിവാഹത്തിന് മുന്നോടിയായി മണവാട്ടികളുടെ കൈകാലുകളിൽ മയിലാഞ്ചിയിൽ ചാലിച്ച നഷ്‌വ യുടെ കരവിരുതും കാൽപ്പനികതയും ഹൃദ്യം ,അതിലേറെ ആകർഷണീയം .
ത്രികോണം ,ചതുരം .വൃത്തം തുടങ്ങിയ ജ്യാമിതീയ രൂപങ്ങളും പാറ്റേണുകളും ഉപയോഗിച്ചുകൊണ്ടുള്ള ഡൂഡിൽ ആർട്ടിലും നഷ്‌വ സ്വന്തമായ നിലയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു , പ്രാചീനകേരളത്തിലെ മനുഷ്യരും ,ജീവിതക്രമവും,വേഷ വിധാനങ്ങളും ,എല്ലാം പഴയ കാല  ചിത്രങ്ങളിൽ നിന്നും ശേഖരിച്ച് പെൻസിൽ സ്കെച്ചായി ഒരു പ്രത്യേക ആൽബം തയ്യാറാക്കാൻ മനസ്സിൽ സ്വന്പനം കാണുകയാണ് ഈ കൊച്ചു കലാകാരി .
 ഇളയ സഹോദരൻ ഹംദാൻ റഷീദിന് ഫുട്‍ബോൾ കളിയിലാണ് കമ്പം.
മക്കളുടെ നല്ലതായ താൽപര്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ച്  ജീവിതം ക്രമീകരിക്കാൻ  സന്മനസ്സ് കാണിക്കുകയും അവസരമൊരുക്കുകയും ചെയ്യുന്ന ഈ സന്തുഷ്ട കുടുംബം മറ്റുള്ളവർക്കും നല്ലൊരു മാതൃകയാണ്.  


English Summary: an artist who not recognized

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds