വിജയ് നീലകണ്ഠൻ തൃച്ചംബരത്തിൻറെ ആജ്ഞാദൂതൻ !


സംഘകാല കൃതികളിൽവരെ ''ആധുനിക തളിപ്പറമ്പിൻറെ ശിൽപ്പി '' എന്ന പേരിലറിയപ്പെടുന്ന മഹത് വ്യക്തിത്വമാണ് 'കമ്പനി സ്വാമി ' അഥവാ ബ്രഹ്മശ്രീ പി .നീലകണ്‌ഠ അയ്യർ .
തളിപ്പറമ്പിൻറെ വ്യാവസായിക തലങ്ങളിലും ,സാമൂഹ്യ സാംസ്കാരിക മേഖലകളിലും ആദ്ധ്യാത്മിക രംഗത്തും വരെ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒപ്പം സംഗീതത്തെ നെഞ്ചിലേറ്റി സ്നേഹിക്കുക യും ചെയ്‌ത ബ്രഹ്മശ്രീ പി .നീലകണ്‌ഠ അയ്യരുടെ പേരമകനാണ് വിജയ് നീലകണ്ഠൻ .
ദക്ഷിണേന്ത്യയിലെ പ്രമുഖ ഉരഗഗവേഷകനും പരിസ്ഥിതി പ്രവർത്തകനും വന്യജീവി സംരക്ഷകനുമായ വിജയനീലകണ്ഠൻ തൃച്ചംബരത്തപ്പൻറെ ആജ്ഞാദൂതനായിഈ വർഷം നിയോഗിക്കപ്പെട്ടു .
''ചോയാമ്പി'' എന്ന പേരിലാണ് ണ് ഈ സ്ഥാനം അറിയപ്പെടുന്നത് .
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം കഴിഞ്ഞാൽ അത്രയും പ്രധാന്യത്തോടെ വിശ്വാസികൾ നോക്കിക്കാണുന്ന ക്ഷേത്രമാണ് വടക്കേ മലബാറിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം .
തൃച്ചംബരത്തപ്പൻറെ 'ചോയാമ്പി' എന്ന പേരിലുള്ള പ്രധിനിധിയാവാൻ ഭാഗ്യമുണ്ടായത് ജന്മനിയോഗമാണെന്ന വിശ്വാസത്തിലാണ് പെരിഞ്ചെല്ലൂർ സംഗീതസഭയുടെ സ്ഥാപകൻ കൂടിയായ വിജയ് നീലകണ്ഠൻ എന്ന തളിപ്പറമ്പിലെ യുവാവ് .
തൃച്ചംബരത്തപ്പൻറെ ഇത്തവണത്തെ ഉത്സവത്തിൻറെ ശുഭാരംഭം മാർച്ച് 6ന് . പതിനാല് ദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം .
കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ അധിനിവേശ കേന്ദ്രമായ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ അഥവാ ഇന്നത്തെ തളിപ്പറമ്പിൻറെ പുരാതനസംസ്‌കൃതിയുടെ നിറച്ചാർത്ത് കൂടിയാണ് ഇവിടുത്തെ ഉത്സവപ്പൊലിമ .
കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിൻറെ ചരിത്രത്തോളം തന്നെ പഴക്കവും പൗരാണികതയും തൃച്ചംബരം ക്ഷേത്രത്തിലെ ഈ ഉത്സവത്തിനുമുണ്ട് .
'' ആധുനിക തളിപ്പറമ്പിൻറെ ശിൽപ്പി'' എന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി അഥവാ പി .നീലകണ്‌ഠ അയ്യരുടെ പാവനസ്‌മരണക്കായാണ് തളിപ്പറമ്പിൽ പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപിതമായത് .
പെരിഞ്ചെല്ലൂരിൻറെ പേരിൽ സംഗീത സഭയും, സംഗീത സഭയുടെ പേരിൽ പെരിഞ്ചെല്ലൂരും ഇന്ന് അറിയാത്തവരായി ആരുമില്ല.

സംഘകാല സാഹിത്യമായ 'അകനാനൂർ'എന്ന തമിഴ് കാവ്യത്തിൽ പരാമർശമുള്ള കേരളത്തിലെ ഏക ബ്രാഹ്മണ അധിനിവേശ മേഖല കൂടിയാണ് പെരിഞ്ചെല്ലൂർ.
തൃച്ചംബരത്ത് കൊടിയും മുളയും ഉയർന്ന് തുടങ്ങുന്നത് മുതൽ 'ചോയാമ്പി' യുടെ കർത്തവ്യങ്ങൾ തുടങ്ങുകയായി .
മഴൂരത്തപ്പനെ തൃച്ചംബരത്തേയ്ക്ക് ആനയിക്കുന്നതിനു പുറമെ മോതിരം വെച്ച് തൊഴൽ തുടങ്ങിയ ചടങ്ങുകൾ നടക്കുമ്പോൾ മോതിരം കൊടുക്കേണ്ട മുഖ്യ ചുമതലക്കാരനും 'ചോയാമ്പി' യായി നിയോഗിക്കപ്പെട്ട വിജയ് നീലകണ്ഠൻ !
മാർച്ച് 20 വരെ ദിസവും വെള്ളി കെട്ടിയ ആചാര വടിയായ ചൂരലുമായി ഇദ്ദേഹവും കൂടെയുണ്ടാകും .
തമിഴ് ബ്രാഹ്മണ കുടുംബങ്ങളാണ് പരമ്പരാഗതമായി ചോയാമ്പി സ്ഥാനം അലങ്കരിക്കാറുള്ളത് .നൂറ്റാണ്ടുകൾക്ക് മുൻപ് പാലക്കാട്ടുനിന്നും കുടിയേറിപ്പാർത്തവരാണിവർ .
പണ്ട് കാലത്ത് പരശുരാമനാണ് ഇവരെ കുടിയിരുത്തിയതെന്നും വിശ്വസിക്കുന്നവർ കുറവല്ല. ശേഷാർദ്രി എന്ന സേതുവിൽ നിക്ഷിപ്‌തമായിരുന്ന ചോയാമ്പി സ്ഥാനമാണ് വിജയ് നീലകണ്ഠന് ഇത്തവണ പകർന്നേകിയത് .
കംസവധത്തിനു ശേഷം കോപാക്രാന്തനായി വന്ന ശ്രീകൃഷ്ണൻറെ രൗദ്രഭാവത്തിലുള്ള പ്രതിഷ്ഠയാണിവിടുത്തെ പ്രത്യേകത .
ഐതീഹ്യങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന വിശ്വാസങ്ങൾ .
കൃഷ്‌ണനെയും ബലരാമനെയും വധിക്കാൻ കംസൻ നിയോഗിച്ചത് കുവലയപീഠം എന്ന ആനയെ .

ഈ മദയാനയെ കൊന്ന് അതിൻറെ വലിയ കൊമ്പുകൾ പിഴുതെടുത്ത് കംസനിഗ്രഹം നടത്തിയ ഭഗവാൻ കൃഷ്ണനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിച്ചുവരുന്നതെന്ന് ചോയാമ്പി വിജയ് നീലകണ്ഠൻ പറഞ്ഞു .ഭക്തിയുടെ പേരിൽ നിർമ്മാല്യ ദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം എന്ന പ്രത്യേകതയും തൃച്ചംബരം ക്ഷേത്രത്തിനുണ്ടെന്നും ആനയെ എഴുന്നെള്ളിക്കുന്നത് ഈ ക്ഷേത്രത്തിൽ നിഷിദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
തളിപ്പറമ്പിനെ ' ഭിക്ഷാടന വിമുക്ത വിശപ്പുരഹിത നഗര ' മാക്കുന്നതിനായുള്ള '' അത്താഴക്കൂട്ടി '' ൻറെ പ്രധാനസംഘാടകനും പെരിഞ്ചെല്ലൂർ സംഗീതസഭയുടെ സ്ഥാപകൻ കൂടിയായ വിജയ്നീലകണ്ഠൻ തന്നെ .
യാതൊരുവിധ പ്രതിഫലവും വാങ്ങാതെ പരിസ്ഥിതി വന്യജീവി സംരക്ഷണ ത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും അവബോധം സൃഷ്ഠിക്കുന്നതിനായി പ്രൊജക്ടറുകളും സ്ലൈഡുകളും മറ്റു ആധുനിക സൗകര്യങ്ങളുമുപയോഗിച്ച് സ്‌കൂളുകളിലും മറ്റും ക്ലാസ്സുകൾ എടുക്കുന്നതും വിജയ് നീലകണ്ഠൻറെ മുടക്കമില്ലാത്ത ചില പതിവ് പരിപാടികൾ.
English Summary: VIJAY NEELAKANTAN AN EXTRAORDINARY PERSONALITY AND VERSATILE PERSON
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments