
കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് കർഷകർക്ക് സബ്‌സിഡി അനുവദിക്കുന്നതിന് കേന്ദ്രം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു. സബ്‌സിഡിയുടെ വലിയൊരു ഭാഗം നിലവിൽ ട്രാക്ടർ വാങ്ങാൻ നീക്കിവച്ചിട്ടുണ്ടെന്നും കർഷകർക്ക് അവരുടെ ദൈനംദിന ജോലികൾക്ക് ആവശ്യമായ മറ്റ് കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങാൻ കഴിയുന്നില്ലെന്നും വെള്ളിയാഴ്ച വൈകീട്ട് പുത്തൂരിലെ വിവേകാനന്ദ കോളേജിലെ പരിപാടിയിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
നാളികേര പഞ്ചസാര (Coconut sugar), തേങ്ങാപ്പാൽ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് വലിയ ഡിമാൻഡുള്ളതിനാൽ തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പുതിയ രീതികൾ കണ്ടെത്തണമെന്ന് മന്ത്രി യുവാക്കളോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന പാമോയിലിന് ആവശ്യക്കാരുള്ളതിനാൽ വീടിന്റെ അങ്കണത്തിലും തെങ്ങ് കർഷകർക്കു ഇടവിളയായി പാം ഓയിൽ കൃഷി ചെയ്യണമെന്നും അവർ നിർദ്ദേശിച്ചു. ഭക്ഷ്യ എണ്ണ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കണമെന്നും മന്ത്രി കർഷകരോട് നിർദേശിച്ചു.
കൂരടയ്യ്ക്കയുടെ ഏറ്റവും കുറഞ്ഞ ഇറക്കുമതി വില ഉയർത്തുന്നതിനുള്ള നിർദ്ദേശം, കൃഷി മന്ത്രാലയം വിദേശ വ്യാപാര ഡയറക്ടറേറ്റിന് DGFTയ്ക്ക് അയച്ചതായി മന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു. ഡിജിഎഫ്ടി ഇത് വാണിജ്യ മന്ത്രാലയത്തിന് കൈമാറും, അവർ അതിന്റെ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കൂരടയ്യ്ക്കയുടെ ഇറക്കുമതി അനുവദിക്കരുതെന്ന് സെൻട്രൽ അക്കനട്ട്, കൊക്കോ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോഓപ്പറേറ്റീവ് (CAMPCO) പ്രസിഡന്റ് എ കിഷോർ കുമാർ കോഡ്‌ഗി തന്റെ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: G20: അഗ്രികൾച്ചർ ഡെപ്യൂട്ടി ഉദ്യോഗസ്ഥരുടെ ആദ്യ യോഗം ഫെബ്രുവരി 13നു ആരംഭിക്കും
Share your comments