<
Features

വായ്‌പ ലഭിക്കാതെ കരഞ്ഞ വിനയ ഇന്ന് ഒരു ലക്ഷം രൂപ മാസവരുമാനക്കാരി.

വിനയ
വിനയ

ഒരു തയ്യൽ മെഷീനും മുപ്പതിനായിരം രൂപയും ബാങ്കിലുള്ള ഒരു സ്ത്രീയെ എങ്ങനെയാണ് ബാങ്കുകാർ വായ്‌പ കൊടുത്ത് സഹായിക്കുക എന്നത് തികച്ചും ന്യായമായ ചോദ്യമാണ്. എന്നാൽ അങ്ങനെ കരഞ്ഞു തീരാൻ വിനയക്ക് മനസ്സില്ലായിരുന്നു. ആ നിശ്ചദാർഢ്യം ഇന്ന് ദിനംപ്രതി നൂറിലേറെപ്പേർക്ക് ആരോഗ്യകരമായ ഭക്ഷണം.നിർമിച്ചു വിതരണം ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു.


തൃശൂരിൽ മണ്ണുത്തിക്കടുത്ത് ജിഎസ്ബി വെൻച്വർ എന്ന പേരിൽ നടത്തുന്ന വിനയയുടെ വിജയത്തിന് അങ്ങനെ കണ്ണീരിന്റെ നനവുണ്ട്. ഇന്ന് ബാങ്കുകാർ അവരെത്തേടിയെത്തുകയാണ്.

ഇത് വിനയയുടെ കഥ

തൃശൂർ സ്വദേശിയായ വിനയയ്ക്ക് തയ്യലിന്റെ എല്ലാ വശങ്ങളും അറിയാം. BSS ന്റെ ക്രാഫ്റ്റ് ടീച്ചർ ആണ്. കൂടാതെ മണൽ ആർട്ട് , ഫാബ്രിക് പെയിന്റിംഗ്, സാരി എംബ്രോയിഡറി , പെയിന്റിംഗ് , ഗ്ലാസ് പെയിന്റിങ് , സാരി പെയിന്റിങ് തുടങ്ങി നൂറ്റമ്പതിൽ പരം ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്ന വിനയ ഇന്ന് 8 പാചക പുസ്തകങ്ങളുടെ റോയൽറ്റി വാങ്ങുന്ന എഴുത്തുകാരിയും പാചക വിദഗ്ധയുമാണ്. 5 പാചക പുസ്തകങ്ങളുടെ പണിപ്പുരയിലുമാണ്. കൂടാതെ തൃശൂർ സെൻട്രൽ ജയിലിലെ അന്തേവാസികളെ ക്രാഫ്റ്റ് വർക് പഠിപ്പിക്കുന്നു. ഒപ്പം കാനറാ ബാങ്കിന്റെ എംപ്ലോയ്‌മെന്റ് ഭക്ഷ്യ സംസ്കരണ വിഭാഗത്തിലും ജോലി നോക്കുന്ന, ഒരു ദിവസം 24 മണിക്കൂർ തികയാത്ത അദ്ധ്വാനശീലയായ വീട്ടമ്മ.

.ദോശക്കച്ചവടത്തിൽ തുടങ്ങിയ സംരഭം 2005 മുതൽ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. പക്ഷേ കോവിഡ് കാലം അവരുടെ ബിസിനസിനെ പിടിച്ചുകെട്ടി. എങ്കിലും മടുത്തു പിന്മാറാൻ വിനയ തയ്യാറായില്ല. . അതോടെയാണ് ബിസിനസ് മേഖല ഒന്ന് മാറ്റിപ്പിടിക്കാൻ വിനയ തീരുമാനിച്ചത്.

പാചകം കുറച്ച് , ബിസിനസ് ഒന്ന് മാറ്റിപിടിച്ചു

ദോശ, ചക്ക അട, കൊണ്ടാട്ടം മുതലായ വിഭവങ്ങൾ ഉണ്ടാക്കി വില്പന നടത്തിയിരുന്ന വിനയ കോവിഡ് തുടങ്ങിയത് മുതൽ നാടൻ നെല്ലിക്ക–കാന്താരി സ്ക്വാഷ്, പുളി ജ്യൂസ്, ഇഞ്ചി–നാരങ്ങ കോൺസൻട്രേറ്റ്, പിണ്ടിനീര് ജ്യൂസ്, കുമ്പളങ്ങാ, താമരപ്പൂ, ചെമ്പരത്തി സിറപ്പുകൾ, കൊണ്ടാട്ടങ്ങൾ, പഴങ്ങളിൽനിന്നുള്ള തേൻ തുടങ്ങി വൈവിധ്യമാർന്ന 20 ൽപരം ഉൽപന്നങ്ങൾ ഉണ്ടാക്കി വിറ്റു തുടങ്ങി.വിവിധ തരം ജ്യൂസുകൾ
എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു വിനയയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. വ്യവസായ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച ആളല്ല വിനയ. ഭർത്താവാകട്ടെ സ്വകാര്യകമ്പനിയിൽ‌നിന്നു റിട്ടയറായി. ഏക മകളെ വിവാഹം ചെയ്ത് അയയ്ക്കുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ‌ സമയം ചെലവഴിക്കാനൊരു വഴിയെന്ന നിലയിലാണ് സംരംഭകരംഗത്തേക്കു കടന്നുവരുന്നത്.


വീട്ടിലെ സൗകര്യങ്ങൾ ധാരാളം

വീടു തന്നെ വ്യവസായ സ്ഥാപനമാക്കിയായിരുന്നു തുടക്കം. വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന മിക്സി, പാത്രങ്ങൾ, ഫ്രിഡ്ജ്, ജ്യൂസർ എന്നിവയെല്ലാം പ്രയോജനപ്പെടുത്തി. ഇപ്പോൾ പ്രധാന ഉൽപന്നങ്ങളും പ്രോസസിങ്ങും മറ്റൊരു സ്ഥാപനത്തിൽ ചെയ്യിക്കുകയാണ്.

പൾപ്പർ മെഷീനിന്റെ സഹായത്താലാണ് ജ്യൂസ് കോൺസൻട്രേറ്റ് തയാറാക്കുന്നത്. അനുപാതം നിശ്ചയിച്ച് മിക്സ് ചെയ്ത് ബോട്ടിലിൽ ആക്കുകയാണ് വിനയ വീട്ടിൽ ചെയ്യുന്ന ജോലി. അതുകൊണ്ടു തന്നെ കാര്യമായ നിക്ഷേപങ്ങൾ ഒന്നും ഇല്ലാതെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാകുന്നുണ്ട്.

കൊറോണക്കാലം കഴിയുന്നതോടെ സ്ഥാപനം വിപുലീകരിച്ച് ഉൽപാദനം വർധിപ്പിക്കാനാണ് ഈ സംരംഭക തയാറെടുക്കുന്നത്
കൊറോണക്കാലം കഴിയുന്നതോടെ സ്ഥാപനം വിപുലീകരിച്ച് ഉൽപാദനം വർധിപ്പിക്കാനാണ് ഈ സംരംഭക തയാറെടുക്കുന്നത്

വിൽപന എക്കോ ഷോപ്പുകൾ വഴി

തൃശൂർ ജില്ലയിലെ 20 ൽ പരം എക്കോഷോപ്പുകൾ വഴിയാണ് വിൽപന. കൂടാതെ ഓൺലൈനിൽ ആമസോൺ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയും ഓർഡർ സ്വീകരിച്ച് വിൽക്കുന്നു. കോവിഡ് കാലത്തും നല്ല ഓർഡർ ലഭിക്കുന്നുണ്ട്. ഖാദി ബോർഡ് ഷോറൂം വഴിയും വിൽപന നടക്കുന്നു.
മകൾ ലക്ഷ്മിയാണ് മാർക്കറ്റിങ്ങിൽ സഹായിക്കുന്നതും കച്ചവടത്തിന്റെ പൂർണ ചുമതല വഹിക്കുന്നതും. പാക്കിങ്ങിനും മറ്റും രണ്ടു സഹായികളുണ്ട്. റെഡി കാഷ് കച്ചവടം മാത്രമേ ഇപ്പോൾ നടത്തുന്നുള്ളൂ. ചില ഇനങ്ങൾക്ക് ഉദാ: നെല്ലിക്ക, കാന്താരി സ്ക്വാഷ് എന്നിവയിലെല്ലാം വിപണിയിൽ മത്സരം നിലനിൽക്കുന്നു.ഇത്തരം ഉൽപന്നങ്ങൾക്ക് ഇപ്പോൾ മികച്ച ഡിമാൻഡ് ഉണ്ട്. പറഞ്ഞറിഞ്ഞാണ് നേരിട്ടുള്ള കച്ചവടങ്ങൾ കൂടുതലായും കിട്ടുന്നത്. വലിയ അളവിൽ ഉണ്ടാക്കിയാലും വിൽക്കാൻ കഴിയുന്ന ഓർഡർ എപ്പോഴും ഉണ്ട്.

എടുത്തു പറയേണ്ട മേന്മകൾ,∙

തികച്ചും ഔഷധഗുണമുള്ള ഉൽപന്നങ്ങൾ.∙ പ്രകൃതിദത്ത രീതിയിൽ ചെയ്തു വരുന്നു. കളർ/പ്രിസർവേറ്റീവ്സ് എന്നിവയില്ല. പ്രഷർ/ഷുഗർ എന്നിവയെ നിയന്ത്രിക്കുന്ന ഉൽപന്നങ്ങളാണ്. ആവശ്യക്കാർക്ക് നേരിട്ടും തപാൽ വഴിയും എത്തിച്ചു നൽകുന്നു. ഗുണമേന്മ പരീക്ഷിച്ചു നോക്കി വാങ്ങാൻ അവസരമുണ്ട്.

60,000 രൂപയുടെ കച്ചവടം

ആഴ്ചയിൽ 60,000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. വിതരണക്കാർ പലരും ഏറ്റെടുക്കാൻ തയാറായി വരുന്നുണ്ട്. 40 ശതമാനം വരെ അറ്റാദായം ലഭിക്കുന്നവയാണ് ഉൽപന്നങ്ങൾ. ഗൗഡസാരസ്വത ബ്രാഹ്മൺ സഭയുടെ ലേബലും വിൽപനയ്ക്കായി ഉപയോഗിക്കുന്നു. അംഗങ്ങളിൽ പലരും ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്.ജനശിഷൻ സംസ്ഥാനിന്റെ (JSS) ഭക്ഷ്യസംസ്കരണം, പ്രിസർവേഷൻ, ക്യാനിങ് എന്നിവയിലെ ഫാക്കൽറ്റി കൂടിയാണ് വിനയ.

പുതിയ പ്രതീക്ഷകൾ

പുതിയ പൾപ്പർ മെഷീൻ, ബോട്ടിലിങ് മെഷീൻ തുടങ്ങിയവ വാങ്ങി സ്വന്തം നിലയിൽ ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വിനയയും മകളും. ഇതിനായി 7.5 ലക്ഷം രൂപയുടെ വായ്പയും പാസായി കഴിഞ്ഞു. കൊറോണക്കാലം കഴിയുന്നതോടെ സ്ഥാപനം വിപുലീകരിച്ച് ഉൽപാദനം വർധിപ്പിക്കാനാണ് ഈ സംരംഭക തയാറെടുക്കുന്നത്.

ഇതിനിടയിലും തിരിച്ചടികൾ ധാരാളം

കോർപറേഷനിൽ നിന്നും ഭക്ഷ്യ സംസ്കരണ യൂണിറ്റിനുള്ള ലൈസൻസ് ലഭിക്കില്ല എന്നറിയിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചതായാണ് വിനയ പറയുന്നത്.പുരുഷന്മാർക്കുള്ള ശൗചാലയം ഇല്ല എന്നതാണ് കാരണമായി കാണിച്ചിരിക്കുന്നത്. കൂടാതെ കാർ പാർക്കിങ്ങിനുള്ള സൗകര്യം ഇല്ല എന്നും അവിടെനിന്നും കിട്ടിയ കത്തിൽ പറയുന്നുണ്ട്. സംരംഭം തുടങ്ങി 3 വർഷത്തിനുള്ളിൽ ലൈസൻസ് എടുക്കണം എന്നതിനാലാണ് അപേക്ഷ നൽകിയത്. സ്റ്റാർട്ട് അപ്പ് എന്ന നിലയിൽ നിന്നും ഉയരാനാണ്‌ ശ്രമിക്കുന്നത്. ഒരു മെഷീൻ വാങ്ങണം എന്നും ആശയുണ്ട്. പക്ഷെ നിയമത്തിന്റെ പിൻബലത്തിൽ ആരെല്ലാമോ തടസ്സം നിൽക്കുന്നു. ഇത് തന്റെ മനസ്സ് മടുപ്പിക്കുന്നു എങ്കിലും നിയമത്തിനു വിധേയമായി കാര്യങ്ങൾ നടത്തുകതന്നെ ചെയ്യും എന്ന ഉറച്ച മനസ്സോടെയാണ് താൻ നീങ്ങുന്നത് എന്നും വിനയ പറയുന്നു.

ഒക്ടോബർ 25 ഞായർ രാവിലെ 11 മണിക്ക് Krishijagran kerala Facebook page ൽ Farmer The Brand ൽ വിനയ ഉണ്ട്.


വിനയയുടെ ഫോൺ നമ്പർ:9288121196

 


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുമ്പളങ്ങിയിലെ കൃഷി പുതുമ മാഞ്ചപ്പൻ ചേട്ടൻ ആറേക്കർ പാടം 480 ട്രേയിൽ ഒതുക്കി

#Online #Venture #Krishi #Craftwork #Mannuthi #Krishijagran #FTB


English Summary: Vinaya, who cried without getting a loan, is now a monthly income earner of one lakh.-kjkbboct2420

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds