Updated on: 4 December, 2020 11:19 PM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്  ഹയർ സെക്കൻഡറി സ്കൂളിന് പച്ചക്കറി കൃഷിയിൽ നൂറുമേനി. തുടർന്ന് കേരള സർക്കാരിൻറെ കൃഷി വകുപ്പിൻറെ അംഗീകാരവും.

സ്കൂളിനോട് ചേർന്നുള്ള വയലിലാണ് വിദ്യാർത്ഥികൾ കൃഷിയിറക്കിയത്.  കൃഷിയിൽ ഉപയോഗിച്ചതാകട്ടെ അവർ തയ്യാറാക്കിയ കീടനാശിനികളും വളങ്ങളും. വെണ്ടയും വെള്ളരിയും  ചീരയും മത്തനും പയറും മുളകും കയ്പയും വഴുതനയുമെല്ലാം നവംബർ മുതൽ മാർച്ച് വരെ വിളവെടുക്കാൻ പാകത്തിൽ ആയി .

നൂറ്റമ്പതോളം കുട്ടികൾ പങ്കാളികളായ ആയ ഈ പദ്ധതിയിൽ കൃഷിയെ കുറിച്ചുള്ള ബോധവൽക്കരണം മണ്ണുപരിശോധന തുടങ്ങിയ  കാര്യങ്ങൾ നടത്തിയിരുന്നു. പച്ചക്കറി വിൽപനയും  ഒരുക്കിയിരുന്നു. ഇതിൽ നിന്നുള്ള ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത്.

ജില്ലയിലെ മികച്ച യൂണിറ്റായി സ്കൂളിനെയും മികച്ച അധ്യാപികയായി പി. ഓ. ലബീബയെയും തെരഞ്ഞെടുത്തു. ഇതിനുമുൻപ്  ഡോക്ടർ എം. ആർ ദീപ്തിക്ക്  ബഹുമതി ലഭിച്ചിരുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം 

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

ഫസൽ ബീമ ഇൻഷുറൻസ്

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്

English Summary: Calicut university campus
Published on: 21 October 2020, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now