ഈ ഫാം ഹൗസിൽ കാണാം സമ്മിശ്രകൃഷിയുടെ ഉത്തമ മാതൃക

ലോകത്തെയാകെ കോവിഡ് പ്രതിസന്ധിയിലാക്കിയപ്പോൾ സമ്മിശ്ര കൃഷിയിലൂടെ ഏറെ ലാഭം ഉണ്ടാക്കിയ പാമ്പാടുംപാറ സ്വദേശി ബിജുമോൻ ആന്റണി. കേരള സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം നേടിയ ബിജുവിന് സ്വന്തമായി ഒരു ഫാ൦ ഹൗസുണ്ട്. ബിജുവി ന്റെ മിറാക്കിൾ ഫാം ഹൗസിലെ വിശേഷങ്ങൾ .
ഫോട്ടോഗ്രാഫർ ആയിരുന്ന ബിജുമോൻ കൃഷിയിലേക്ക് ചുവടു മാറ്റിയിട്ട് ഏകദേശം പതിനഞ്ചു വർഷമായി. സമ്മിശ്ര കൃഷി രീതിയാണ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി കൃഷിയെ ബാധിക്കുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിലും ആ സമയത്ത് ഫാമിലെ ഉല്പന്നങ്ങൾക്ക് വളരെയധികം ആവശ്യക്കാർ വന്നു.
അങ്ങനെ ഇത് വരെയുണ്ടായതിൽ കൂടുതൽ നേട്ടം ഈ കോവിഡ് കാലത്ത് കിട്ടി. തനിക്കു മാത്രമല്ല കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന എല്ലാവർക്കും നല്ല മെച്ചം ഉണ്ടായതായാണ് അറിയാൻ കഴിഞ്ഞത് എന്ന് ബിജുമോൻ പറയുന്നു.
താൻ ചിന്തിച്ചതിലധികം വില്പന തന്റെ ഫാം ഹൗസിൽ നടന്നു എന്ന് പറയുന്നതിൽ അഭിമാനമേ ഉള്ളൂ എന്നാണ് ബിജുമോൻ പറയുന്നത്. സ്വദേശിയും വിദേശിയുമായ വിവിധ ഇനത്തിൽ പെട്ട ആടുകൾ, കരിങ്കോഴി, കൂടാതെ വിവിധയിനം പഴവർഗ്ഗങ്ങളും പച്ചക്കറികളും മിറാക്കിൾ ഫാമിൽ വളർത്തുന്നുണ്ട്.
"സമ്മിശ്ര കൃഷി നടത്തിയാലുള്ള ഗുണം ഒന്നല്ലെങ്കിൽ മറ്റൊന്നിൽ നമുക്ക് ലാഭം കിട്ടും എന്നതാണ്. എന്നാൽ ലാഭമുള്ളത് മാത്രം നോക്കി കൃഷി ചെയ്യാറില്ല. എല്ലാത്തരം കൃഷിയും തന്റെ ഫാം ഹൗസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതൊരു ഇഷ്ടം കൂടിയാണ്. നേട്ടം പിന്നീടാണ് നോക്കുന്നത്" ബിജു പറഞ്ഞു.
മാക്കോട്ട ദേവ പഴം
ഹൃദ്രോഗത്തെയും കാൻസറിനെയും ശക്തമായി പ്രതിരോധിക്കുന്നതും ഉയർന്ന രക്ത സമ്മർദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് സഹായിക്കുന്നതുമായ, അലർജി മൂലമുള്ള ചൊറിച്ചിൽ എക്സിമ എന്നിവ സുഖപ്പെടുത്തുന്നതും എന്ന് കരുത്തപ്പെടുന്നതുമായ മക്കോട്ട ദേവപഴം ആണ് ബിജു കൃഷി ചെയ്യുന്ന പഴങ്ങളിൽ പ്രധാനി.
ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പഴമാണ് ഇത്.ചെടികൾ നട്ടു നല്ല രീതിയിൽ പരിപാലിച്ചാൽ ഒരു വർഷം കൊണ്ട് കായ്ച്ചു തുടങ്ങുമെന്ന് ബിജു പറയുന്നു. പഴം പഴുത്തു കഴിഞ്ഞാൽ നേരിട്ട് കഴിക്കാറില്ല. സത്തായും അരിഞ്ഞുണക്കിയുമാണ് കഴിക്കുന്നത്. അരിഞ്ഞുണക്കിയ പഴത്തിന് 100 ഗ്രാം 500 രൂപയ്ക്കാണ് വിൽക്കുന്നത്.
നാടൻ പശുക്കൾ
പശുക്കളിൽ ഹരിയാനയിൽ നിന്ന് വാങ്ങിയ താർപാർക്കർ ഇനം പശുക്കൾ,ഗീർ ,സഹിവാൾ, പുങ്കാനൂർ തുടങ്ങിയ നാടൻ ഇനം പശുക്കളെയും വളർത്തുന്നുണ്ട്. താർപാർക്കർ പശുക്കളുടെ പാലിന് കൊഴുപ്പു കൂടുതലുള്ളതിനാൽ കൂടുതൽ വിലയും കിട്ടും. ഏതു കാലാവസ്ഥയിലും ജീവിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. താർ മരുഭൂമി അനായാസം കടക്കാനുള്ള ശേഷിയുള്ളതു കൊണ്ടാണ് താർപാർക്കർ എന്ന പേര് വന്നത്. ഹരിയാനയിൽ നിന്ന് ഓൺലൈൻ കച്ചവടത്തിലൂടെയാണ് പശുവിനെ വാങ്ങിയത്.തുടർന്ന് പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ വാഹനത്തിൽ തമിഴ് നാട്ടിൽ എത്തിച്ചു. ഔഷധ ഗുണമുള്ള A 2 മിൽക്കാണു ഈ പശുവിന്റേത്.പാലുത്പാദനം ആരംഭിച്ചാൽ ലിറ്ററിന് 100 രൂപ നിരക്കിൽ വില്പന നടത്താനാണ് ബിജുവിന്റെ തീരുമാനം. വില കൂടിയ സൗത്ത് ആഫ്രിക്കൻ ബോയർ ഇനം ആടുകളും ബിജു വളർത്തുന്നുണ്ട്.
പശു,ആട് ,കോഴി ഇവ കൂടാതെ ഏലം,കുരുമുളക്, ധാരാളം പഴവർഗങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യുന്നു.ബിജുവിന്റെ കാർഷിക വിജയത്തെ മാതൃകയാക്കി നൂറുകണക്കിന് സുഹൃത്തുക്കളാണ് സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളത്. ബിജുവിനെ വിളിക്കാനുള്ള നമ്പർ 9447196735
English Summary: This farm house is an excellent example of mixed farming
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments