1. Livestock & Aqua

വേനൽചൂടിൽ നല്കാലികൾക്കും കിളിക്കൂട്ടങ്ങൾക്കും കരുതൽ 

കത്തുന്ന  വേനലാണ്. പൊള്ളുന്ന വെയിൽ മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ തളർത്തുമ്പോൾ  ഇവയ്ക്കു ആശ്വാസമാകുകയാണ്  ജില്ലാ കളക്ടർ ടി.വി അനുപമയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ.

Saritha Bijoy
water for birds in summer
കത്തുന്ന  വേനലാണ്. പൊള്ളുന്ന വെയിൽ മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ തളർത്തുമ്പോൾ  ഇവയ്ക്കു ആശ്വാസമാകുകയാണ്  ജില്ലാ കളക്ടർ ടി.വി അനുപമയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ.

നിരവധി മരങ്ങൾ ഉള്ള  തൃശൂർ തേക്കിൻകാട് മൈതാനി മനുഷ്യരെപ്പോലെ പക്ഷികളും നാൽക്കാലികളും ഇത്തിരി തണലിനായി എത്തിച്ചേരുന്ന  സ്ഥലമാണ് ഇവിടം പണ്ട് രാജ ഭരണകാലത്തു നാല്കാലികൾക്ക് വെള്ളം കുടിക്കാൻ നിർമിച്ചിരുന്ന  കൽത്തൊട്ടികൾ കാലക്രമേണ ഉപയോഗ ശൂന്യമാകുകയും  ഉപേക്ഷിക്കപെടുകയും ചെയ്തു.

എന്നാൽ ഇന്ന് ഇവയിൽ എല്ലാം ജലസമൃദ്ധിയാണ് കൂടാതെ എല്ലാ മരങ്ങളിലും കിളികൾക്കുള്ള ദാഹജലം തുക്കിയിട്ടിരിക്കുന്നു . കഴിഞ്ഞ പ്രളയകാലത്തു കളക്ടറുടെ നേതൃത്വത്തിൽ രൂപംകൊണ്ട തൃശൂർ വളണ്ടിയർ സംഘമാണ് ഈ  പരിശ്രമത്തിനു പിന്നിൽ.

കൽത്തൊട്ടികൾ വൃത്തിയാക്കി വെള്ളം നിറയ്ക്കുകയും പക്ഷികൾക്കായി മുപ്പതോളം ഇടങ്ങളിൽ മൺ പാത്രങ്ങളിൽ ദാഹജലം സൂക്ഷിച്ചിട്ടുമുണ്ട്. ദാഹജലം  ജീവജാലങ്ങൾക്കും എന്ന ആശയം പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ഈ കുടിവെള്ളമൊരുക്കൽ. തൊട്ടികളിലെയും മൺ പാത്രങ്ങളിലെയും വെള്ളം തീരുന്നതനുസരിച്ചു എല്ലാം നിറയ്ക്കാൻ സന്നദ്ധ സേവാംഗങ്ങളെ ഏർപ്പാടുചെയ്യുകയും ചെയ്തിട്ടുണ്ട് .
English Summary: water for birds in summer to be provided

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds