1. News

അസമിന്‍റെ സ്വന്തം 'ബോക്കാ സോള്‍' അരി

മലയാളിയുടെ തീന്‍മേശയിലെ അഭി വിഭാജ്യഘടകമാണെങ്കിലും അരി ഭക്ഷണം വേവിച്ച്‌ കഴിക്കുന്നതാണ് നമുക്ക് പഥ്യം. എന്നാല്‍ അസമിന്‍റെ താഴ്‌വരകളില്‍ നിന്ന് വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന അരി കര്‍ഷകര്‍ വികസിപ്പിച്ചിട്ടുണ്ട്.

KJ Staff

മലയാളിയുടെ തീന്‍മേശയിലെ അഭി വിഭാജ്യഘടകമാണെങ്കിലും അരി ഭക്ഷണം വേവിച്ച്‌ കഴിക്കുന്നതാണ് നമുക്ക് പഥ്യം. എന്നാല്‍ അസമിന്‍റെ താഴ്‌വരകളില്‍ നിന്ന് വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന അരി കര്‍ഷകര്‍ വികസിപ്പിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയിലെ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയില്‍ ജീവന്‍ നിലനിർത്താൻ കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത ഈ പ്രത്യേകം ഇനം അരി ഭൂമിശാസ്ത്രപരമായ സൂചന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മഡ് റൈസ്( ചളിയില്‍ കൃഷി ചെയ്യുന്നത് അഥവാ ബോക്കാ സോള്‍ എന്ന പേരിലറിയപ്പെടുന്ന നെല്ലിനമാണ് അസമിന്‍റെ താഴ്‌വരയില്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. നാല്‍ബരി, ബാര്‍പ്പേട്ട, ഗോള്‍പാറാ, കാംരൂപ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്. മുഗള്‍ ആക്രമണങ്ങളെ ചെറുക്കാന്‍ അഹോം പോരാളികള്‍ക്ക് കരുത്ത് പകര്‍ന്നത് ഈ അരിയിനമാണ് എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. നിലവില്‍ കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന നൂറ്കണക്കിന് കര്‍ഷകര്‍ക്ക് ഇത് ജീവല്‍വായുവാണ്. വേവിക്കാതെ കഴിക്കാന്‍ കഴിയുമെന്നതാണ് ഈ അരിയുടെ പ്രത്യേകത. തണുത്ത വെളളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവെച്ചാല്‍ വേവിക്കുന്നതുപ്പോലെ അരി വീര്‍ത്ത് വരുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. തുടര്‍ന്ന കറികള്‍ ചേര്‍ത്ത് കഴിച്ചാല്‍ സ്വാദിഷ്ടമാണ് .

കേരളത്തിലെപ്പോലെ അരിഭക്ഷണത്തിന് ഏറേപ്രിയമുളള സംസ്ഥാനമാണ് അസം. അരിയും അരി കൊണ്ടുളള വൃത്യസ്ത ഭക്ഷണങ്ങളും അസാമിലെ തീന്‍മേശകളില്‍ നിത്യസാന്നിധ്യമാണ് എന്ന് സാരം. ബോക്കാ സോളിന്പുറമേ കുമോള്‍ സോള്‍, ബോറാ സോള്‍ എന്നി അരിയിനങ്ങളും അസം ജനതയുടെപ്രിയപ്പെട്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരംഅരി ഭക്ഷണത്തോടൊപ്പം ശര്‍ക്കര, പഴം, തൈര് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന വിശേഷപ്പെട്ട വിഭവങ്ങള്‍ വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് നല്‍കുന്നത്അസമില്‍ പതിവ് കാഴ്ചയാണ്.

English Summary: Assam's own 'Boka saul' rice

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds