1. News

കള്ളക്കടൽ പ്രതിഭാസം തുടരും; സംസ്ഥാനത്ത് നിയന്ത്രങ്ങൾ കടുപ്പിച്ചു

അടുത്ത രണ്ടു ദിവസം കൂടി ഈ പ്രതിഭാസം തുടരുമെന്നും അതിനാൽ തീരപ്രദേശ നിവാസികളും മത്സ്യതൊഴിലാളികളും ജാഗ്രതപാലിക്കണമെന്നാണ് അറിയിപ്പ്. കടൽ തീരത്ത് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

Athira P
കേരള കടൽത്തീരം
കേരള കടൽത്തീരം

സുനാമിക്ക് സമാനമായ കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ടു ദിവസം കൂടി ഈ പ്രതിഭാസം തുടരുമെന്നും അതിനാൽ തീരപ്രദേശ നിവാസികളും മത്സ്യതൊഴിലാളികളും ജാഗ്രതപാലിക്കണമെന്നുമാണ് അറിയിപ്പ്. കടൽ തീരത്ത് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും  0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

അപ്രതീക്ഷിതമായുണ്ടായ കടലേറ്റം ആലപ്പുഴ , തിരുവന്തപുരം , കൊല്ലം ജില്ലകളിലാണ് ഏറെ ദുരിതംവിതച്ചത്. ഒട്ടേറെ വീടുകളിൽ വെള്ളംകയറുകയും, വള്ളങ്ങളും ബോട്ടുകളും ഒഴുകിപ്പോവുകയും, നിരവധി വള്ളങ്ങൾക്ക് കേടുപാട് സംഭവിക്കുകയും തീരദേശറോഡിൽ ഗതാഗതം താറുമാറാകുകയും ചെയ്തിട്ടുണ്ട്.

 

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക,മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക ,മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക,ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. എന്നിവയാണ് നിർദ്ദേശങ്ങൾ

English Summary: High tide in Kerala shore; Restrictions have been tightened in the state

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds