1. News

കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഒരിക്കലും യുദ്ധം ഒരു ആദ്യ ഓപ്ഷനായി പരിഗണിച്ചിട്ടില്ല, മറിച്ച് യുദ്ധം ഇപ്പോഴും ഒരു അവസാന ആശ്രയം മാത്രമാണ്.

Raveena M Prakash
PM Modi distributes sweets to the army personal on the occasion of Diwali.
PM Modi distributes sweets to the army personal on the occasion of Diwali.

കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യ ഒരിക്കലും യുദ്ധം ഒരു ആദ്യ ഓപ്ഷനായി പരിഗണിച്ചിട്ടില്ല, മറിച്ച് യുദ്ധം ഇപ്പോഴും ഒരു അവസാന ആശ്രയം മാത്രമാണ്. അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രത്തിന് നേരെ ദുഷിച്ച കണ്ണ് കാണിക്കുന്ന ഏതൊരാൾക്കും തക്കതായ മറുപടി നൽകാനുള്ള കരുത്തും തന്ത്രങ്ങളും ഇന്ത്യൻ സായുധ സേനയ്ക്കുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്യവേ, 1999-ലെ കാർഗിൽ പോരാട്ടത്തിന് ശേഷം ഇന്ത്യൻ സൈന്യം "ഭീകരതയെ തകർത്തെറിഞ്ഞപ്പോൾ" ഈ അതിർത്തി പ്രദേശത്ത് അദ്ദേഹം നടത്തിയ സന്ദർശനവും പ്രധാനമന്ത്രി അനുസ്മരിച്ചു. കാർഗിൽ വിജയക്കൊടി പാറിക്കാത്തപ്പോൾ പാക്കിസ്ഥാനുമായി ഒരു യുദ്ധം പോലും ഉണ്ടായിട്ടില്ലെന്നും ദീപാവലി ഭീകരതയുടെ അന്ത്യത്തിന്റെയും ആഘോഷത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ കാർഗിൽ യുദ്ധം അടുത്ത് കണ്ടിട്ടുണ്ട്. അന്ന് എന്നെ കാർഗിലിൽ എത്തിച്ചത് എന്റെ കടമയാണ്. വിജയത്തിന്റെ നാദങ്ങൾ ചുറ്റിലും അലയടിച്ച ആ കാലത്തിന്റെ ഒത്തിരി ഓർമ്മകളുണ്ട് എനിക്ക് ," . രാജ്യത്തിന്റെ അതിർത്തികളിൽ ദീപാവലി ആഘോഷിക്കുന്നത് ഒരു പാരമ്പര്യമായി തുടരുന്നു. എന്ന് മോദി പറഞ്ഞു. "കാർഗിലിൽ, നമ്മുടെ സായുധ സേന ഭീകരതയുടെ മൂർദ്ധന്യത്തെ തകർത്തു, അന്ന് ആഘോഷിച്ച ദീപാവലി ആളുകൾ ഇപ്പോഴും ഓർക്കുന്നു," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി, സായുധ സേനയിൽ പുതിയ സാങ്കേതികവിദ്യകൾ വിന്യസിച്ചും, അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും, സേനയിൽ സ്ത്രീകൾക്ക് സ്ഥാനങ്ങൾ തുറന്ന് കൊടുത്തും പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ പരിശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"സായുധ സേനയിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് നമ്മുടെ ശക്തി വർദ്ധിപ്പിക്കും," പതിറ്റാണ്ടുകളായി സായുധ സേനയിൽ ആവശ്യമായ പരിഷ്കാരങ്ങൾ ഇപ്പോൾ നടപ്പിലാക്കുകയാണെന്നും മോദി പറഞ്ഞു. അതിർത്തികൾ സുരക്ഷിതവും സമ്പദ്‌വ്യവസ്ഥ ശക്തവും സമൂഹം ആത്മവിശ്വാസം നിറഞ്ഞതുമാകുമ്പോൾ ഒരു രാഷ്ട്രം സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഒരിക്കലും യുദ്ധത്തെ ആദ്യ ഓപ്ഷനായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. " എല്ലായ്‌പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായി കാണുന്നു. ഇന്ത്യ ആഗോള സമാധാനത്തിന് അനുകൂലമാണ്. എന്നാൽ ശക്തിയില്ലാതെ സമാധാനം കൈവരിക്കാനാവില്ല," മോദി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് 'ആത്മനിർഭർ ഭാരത്' ഏറ്റവും പ്രധാനപ്പെട്ടതാണെന്നും വിദേശ ആയുധങ്ങളിലും സംവിധാനങ്ങളിലും രാജ്യത്തിന്റെ ആശ്രിതത്വം വളരെ കുറവായിരിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. 2014ൽ അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രി മോദി ദീപാവലി ആഘോഷിക്കാൻ വിവിധ സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജമ്മുവിലെ നൗഷേരയിൽ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. ഇന്ത്യൻ അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്ന സൈനികരെ അദ്ദേഹം അഭിനന്ദിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ രാജ്യത്തിന്റെ സുരക്ഷാ കവചമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെ ദീപോത്സവത്തിൽ പങ്കെടുക്കും

English Summary: PM Modi celebrates Diwali with soldiers in Kargil

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds