1. News

പാമ്പ് പിടുത്തക്കാർക്ക്‌ നിയന്ത്രണം ഏർപ്പെടുത്തുന്നു

പാമ്പ് പിടുത്തക്കാർക്ക് വനംവകുപ്പ് പ്രോട്ടോകോൾ ഏർപ്പെടുത്തുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതുും സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതാണ് പ്രോട്ടോക്കോൾ. പിടിക്കാനുുള്ള സാഹചര്യം, പിടിച്ചാൽ കൈവശം സൂക്ഷിക്കാനുള്ള കാലയളവ് , ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റർ സൂക്ഷിക്കൽ , സാക്ഷ്യപ്പെടുത്തൽ തുടങ്ങിയവ മാർഗരേഖയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. മാർഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ വന മന്ത്രിയുമായി ചർച്ച നടത്തി. Guidelines for making this protocol has been discussed with forest minister

Arun T

പാമ്പ് പിടുത്തക്കാർക്ക് വനംവകുപ്പ് പ്രോട്ടോകോൾ ഏർപ്പെടുത്തുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതുും സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതാണ്‌ പ്രോട്ടോക്കോൾ.

പിടിക്കാനുുള്ള സാഹചര്യം, പിടിച്ചാൽ കൈവശം സൂക്ഷിക്കാനുള്ള കാലയളവ് , ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റർ സൂക്ഷിക്കൽ , സാക്ഷ്യപ്പെടുത്തൽ തുടങ്ങിയവ മാർഗരേഖയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.

മാർഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ വന മന്ത്രിയുമായി ചർച്ച നടത്തി.

Guidelines for making this protocol has been discussed with forest minister

കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ വിട്ടു കടിച്ചുകൊന്ന സംഭവത്തെതുടർന്ന് ആണ് പാമ്പ് പിടിക്കാൻ നിയന്ത്രണം വരുന്നത്.

പാമ്പ് പിടുത്തക്കാർക്ക് വകുപ്പുതലത്തിൽ രജിസ്ട്രേഷനും ഉദ്ദേശിക്കുന്നുണ്ട്.In departmentwise registration of snake catchers are in consideration

1972ലെ കേന്ദ്ര വന്യജീവി (സംരക്ഷണ) നിയമ ഷെഡ്യൂൾ പാർട്ട് രണ്ടിൽ പറയുന്ന ജീവികളെ പിടിക്കാനോ സൂക്ഷിക്കാനോ പ്രദർശിപ്പിക്കാനോ ആർക്കും അധികാരമില്ല.

As per the wildlife protection act  1972, part 2 , no one has the the authority to to keep or exhibit wildlife animals.

അതിനാൽ പാമ്പ് പിടുത്തക്കാർക്ക് ലൈസൻസോ രജിസ്ട്രേഷനോ അനുവദിക്കാൻ നിയമപരമായ തടസ്സം ഉണ്ട്. അതിനാൽ, നിയമത്തിനുള്ളിൽ  നിന്നുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത് .

വാവാ സുരേഷിന് പോലും നിയമപ്രകാരം ഇത്തരം കാര്യങ്ങൾക്ക് അനുവാദമില്ലെങ്കിലും പൊതുജന രക്ഷാർത്ഥം നടത്തുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഇളവ് നൽകുന്നത് . നീർക്കോലി, ചേര, മുതലായ പാമ്പുകളെ പിടിക്കുന്നത് പോലും കുറ്റകരമാണ് .

 

സ്വയം സംരക്ഷിച്ചു നിൽക്കാൻ സാധിക്കാത്ത ജീവികളെയാണ് സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വന്യജീവി നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. 1991 ലുണ്ടായ ഭേദഗതി പ്രകാരം പിഴ 3000 രൂപ വരെയും തടവുകാലം മൂന്നുവർഷംവരെ ആയും ഉയർത്തിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾ വായിക്കുകനെല്ലിൻറെ താങ്ങുവില ക്വിൻറലിന് 53 രൂപയായി ഉയർത്തി.

English Summary: Protocol for snake catchers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds