1. News

സ്മാർട്ട് കൃഷിഭവനുകളിലൂടെ സേവനങ്ങൾ ഓൺലൈൻ ആയി നൽകും: കൃഷിമന്ത്രി പി പ്രസാദ്

കൃഷി ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും കർഷകർക്ക് ആവശ്യമായ സേവനങ്ങൾ കൃഷിയിടങ്ങളിൽ വച്ച് തന്നെ ഓൺലൈൻ ആയി നൽകുകയും ചെയ്യുന്ന തരത്തിലേക്ക് കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്

Arun T
srt
സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം

കൃഷി ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും കർഷകർക്ക് ആവശ്യമായ സേവനങ്ങൾ കൃഷിയിടങ്ങളിൽ വച്ച് തന്നെ ഓൺലൈൻ ആയി നൽകുകയും ചെയ്യുന്ന തരത്തിലേക്ക് കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. സേവനങ്ങൾ സ്മാർട്ട് ആക്കുന്നതിനാണ് പ്രഥമ പരിഗണന. കാർഷിക മേഖലയുടെ വളർച്ചയോടൊപ്പം കർഷകർക്ക് കൃഷി വകുപ്പ് നൽകിവരുന്ന സേവനങ്ങൾ വളരെ വേഗത്തിലും സുതാര്യമായും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. കോന്നി അരുവാപ്പുലം സ്മാർട്ട് കൃഷിഭവൻ, വിള ആരോഗ്യപരിപാലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും, അരിവാപ്പുലം ബ്രാൻഡ് കുത്തരിയുടെ വിപണനോദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അരുവാപുലം എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയ പൊതുസമ്മേളനത്തിൽ കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അധ്യക്ഷനായി.

കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണ്. കൃഷിവകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിന്റെ വിജയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഓരോ വീടുകളിലും ആവശ്യമായ പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കണം. വിദേശ ഇനങ്ങൾ ഉൾപ്പെടെ പഴങ്ങളും പച്ചക്കറികളും നമ്മുടെ മണ്ണിൽ സുലഭമായി ഉണ്ടാകുന്നു. ഇവയുടെ വിളbവിസ്തൃതി വർധിപ്പിച്ചും കൂടുതൽ ഉൽപാദനക്ഷമതയുള്ള ഇനങ്ങളെ തെരഞ്ഞെടുത്തു കൊണ്ടും കാർഷിക ഉത്പാദനം വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാകേണ്ടതുണ്ട്. അതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ബിസിനസ് മീറ്റുകൾ ആരംഭിച്ചു. ഈ വർഷത്തിൽ 100 കോടി രൂപയുടെ വിപണി കണ്ടെത്തുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2023 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദ്യ ബി ടു ബി മീറ്റിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് 39.76 കോടി രൂപയുടെ വിപണി കണ്ടെത്തി. തുടർന്ന് ഹരിപ്പാടും ചേർത്തലയുമായി നടത്തിയ ബിസിനസ് മീറ്റുകളിൽ 3.26, 1.18 കോടി രൂപയുടെയും കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തി. അടുത്ത ബി2ബി മീറ്റ് കോന്നി കേന്ദ്രീകരിച്ച് നടത്തേണ്ടതുണ്ടെന്നും അതിലൂടെ കോലിഞ്ചി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട് സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനാവശ്യമായ സഹായങ്ങൾ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി പി ആര്‍ ക്ലിനിക്കുകളിലൂടെ സാധ്യമാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വച്ച് നടന്ന ആദ്യ ചടങ്ങിൽ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നവീകരിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു വി എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

അരുവാപുലത്തെ മുതിർന്ന കർഷകൻ കെ വാസുവിനെ മന്ത്രി ആദരിച്ചു. ആരുവാപുലം ബ്രാൻഡ് കുത്തരി തയ്യാറാക്കുന്നതിനായി പ്രയത്നിച്ച കർഷകരായ എം ജെ ജോസഫ്, പി വി രാജൻ എന്നിവരെയും മന്ത്രി ആദരിച്ചു. കശുമാവ് ഗ്രാമം പദ്ധതിയിലെ കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണ ഉദ്ഘാടനം, വള്ളിക്കോട് ശർക്കരയുടെ വിപണന ഉദ്ഘാടനം, കോന്നി കർഷക സംഘത്തിന്റെ ലോഗോ പ്രകാശനം എന്നിവ മന്ത്രി നിർവഹിച്ചു.

ചടങ്ങുകളിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഐഎഎസ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ മോഹനൻ, അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് മണിയമ്മ രാമചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Smart krishibhavan inagurated by agriculture minister

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters