1. News

സ്ട്രോബറി കൃഷിക്ക് തുടക്കം കുറിച്ച് കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകൾ

സ്ട്രോബറി കൃഷിക്ക് തുടക്കം കുറിച്ച് കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകൾ. 25 ഹെക്ടറിലധികം സ്ഥലത്താണ് കൃഷിക്ക് തുടക്കം കുറിച്ച് ഗ്രാമ പഞ്ചായത്തുകൾ.

Raveena M Prakash
Strawberry cultivation in Thoduppuzha Grama Panchayath
Strawberry cultivation in Thoduppuzha Grama Panchayath

25 ഹെക്ടറിലധികം സ്ഥലത്താണ് കൃഷിക്ക് തുടക്കം കുറിച്ച് തൊടുപുഴ ഗ്രാമ പഞ്ചായത്തുകളായ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലാണ് സ്ട്രോബറി കൃഷിക്ക് തുടക്കമായത്. ഇവിടത്തെ സമശീതോഷ്ണ കാലാവസ്ഥ സ്ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷൻ സംയോജിത ഹോര്‍ട്ടികള്‍ചർ വികസന മിഷൻ പദ്ധതിയുടെ, ഈ സാമ്പത്തിക സഹായത്തോടെ കൃഷി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

നിലമൊരുക്കി ബെഡുകളെടുത്താണ്, ഇതില്‍ വിദേശയിനം നടീല്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് കൃഷി ചെയുന്നത്. കള നിയന്ത്രണത്തിനായി പ്ലാസ്റ്റിക് പുതയും ഒപ്പം നൽകുന്നുണ്ട്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിൽ 25 ഹെക്ടറിലധികം സ്ഥലത്താണ് സ്ട്രോബറി കൃഷിക്ക് തുടക്കം. ഇതോടൊപ്പം ആറ് ഹെക്ടറിലധികം സ്ഥലത്ത് കൃഷിരീതികൾ അനുവർത്തിച്ചും കൃഷി ആരംഭിച്ചിട്ടുണ്ട്. 

പുതുതായി ധാരാളം പേർ സ്ട്രോബറി കൃഷിയുടെ സാധ്യതകളറിഞ്ഞ് ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന്, കൃഷി വകുപ്പ് അധികൃതർ പറയുന്നു. മൂന്നാറിലെ അനുകൂല സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് മുതൽമുടക്കാൻ ജില്ലക്ക് പുറത്തുനിന്നുമുള്ള സംരംഭകർ തയാറാകുന്നുണ്ട്. പൊതുവെ കൂടുതൽ മുതൽമുടക്ക് ആവശ്യമായ ഈ കൃഷിക്ക് ഇത് കൂടുതൽ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷീക്കുന്നത്. മികച്ച  കൃത്യത കൃഷിയിലൂടെയും മികച്ച നടീൽ വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും ഗുണമേന്മയുള്ള പഴങ്ങൾ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതി പ്രകാശനം അംഗീകരിച്ചു

English Summary: Strawberry cultivation in Thoduppuzha Grama Panchayath

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds