1. News

മൊത്ത വിപണികളിൽ പച്ചക്കറി വില കുറയുന്നു

ഈ മാസം മൊത്ത വിപണികളിൽ, തക്കാളി, ഉള്ളി എന്നിവയുൾപ്പെടെ എല്ലാ പച്ചക്കറികളുടെയും വില ഗണ്യമായി കുറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ മൊത്ത വിപണിയായ ആസാദ്പൂർ മണ്ഡിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 1 രൂപയിൽ താഴെയായി. വിപണിയിൽ പച്ചക്കറി വ്യാപാരികളുടെ എണ്ണം കുറഞ്ഞുവെന്നും അതിനാൽ ആവശ്യം കുറവാണെന്നും വ്യാപാരികളും ഏജന്റുമാരും പറയുന്നു. തക്കാളി മാത്രമല്ല, മറ്റ് പച്ച പച്ചക്കറികളും 25 പൈസ മുതലാണ് വിൽക്കുന്നതെന്ന് ഒഖ്ല മണ്ഡി ഓഡിറ്റർ വിജയ് അഹൂജ പറഞ്ഞു.

Asha Sadasiv

പച്ചക്കറി വില

ഈ മാസം മൊത്ത വിപണികളിൽ, തക്കാളി, ഉള്ളി എന്നിവയുൾപ്പെടെ എല്ലാ പച്ചക്കറികളുടെയും വില ഗണ്യമായി കുറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ മൊത്ത വിപണിയായ ആസാദ്പൂർ മണ്ഡിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 1 രൂപയിൽ താഴെയായി. വിപണിയിൽ പച്ചക്കറി വ്യാപാരികളുടെ എണ്ണം കുറഞ്ഞുവെന്നും അതിനാൽ ആവശ്യം കുറവാണെന്നും  വ്യാപാരികളും ഏജന്റുമാരും പറയുന്നു. തക്കാളി മാത്രമല്ല, മറ്റ് പച്ച പച്ചക്കറികളും 25 പൈസ മുതലാണ് വിൽക്കുന്നതെന്ന് ഒഖ്‌ല മണ്ഡി ഓഡിറ്റർ വിജയ് അഹൂജ പറഞ്ഞു.

മറ്റ് പച്ചക്കറികളുടെ വിലയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ് . ഈ മാസം ഇതുവരെ ഉള്ളിയുടെ ശരാശരി വില ഒന്നര രൂപയാണ്. ഡൽഹിയിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ സ്വന്തം നാടുകളിലേയ്ക്ക് പലായനം ചെയ്‌തത്‌  വില കുത്തനെ കുര്യൻ ഇടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു. വിപണിയിൽ ആവശ്യം കുറഞ്ഞതിനാൽ തക്കാളി ഉൾപ്പെടെ എല്ലാ പച്ചക്കറികളുടെയും വില കുറഞ്ഞു. ഹോട്ടലുകളില്ല റെസ്റ്റോറന്റുകളും ധാബകളും അടഞ്ഞു കിടക്കുന്നത് പച്ചക്കറികളുടെ  ഉപഭോഗം കുറച്ചിട്ടുണ്ട്. ആവശ്യം കുറച്ചതിനു പുറമേ, ടോക്കൺ സംവിധാനം ഉള്ളതിനാൽ ഉപയോക്താക്കൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്നും ഇത് വിപണിയിൽ എത്തുന്നത് തടയുമെന്നും ശർമ പറഞ്ഞു.

ഉള്ളി വില

മെയ് ഒന്നിന് ഡൽഹിയിലെ മൊത്ത വിപണിയിൽ തക്കാളിയുടെ മൊത്ത വില കിലോയ്ക്ക് 6 മുതൽ 15.25 രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി കിലോയ്ക്ക് 0.75 മുതൽ 5.25 രൂപ വരെയാണ് വില. ഉള്ളി വില മെയ് ഒന്നിന് ഉള്ളിയുടെ മൊത്ത വില കിലോയ്ക്ക് 4.50 മുതൽ 11.25 രൂപ വരെയായിരുന്നു. ശനിയാഴ്ച ഇത് കിലോയ്ക്ക് 2.50 മുതൽ 8.50 രൂപ വരെയായി. എന്നിരുന്നാലും, ദില്ലിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ പച്ചക്കറി കച്ചവടക്കാർ കിലോയ്ക്ക് 15 മുതൽ 20 രൂപ വരെയാണ് തക്കാളിയ്ക്ക് ഈടാക്കുന്നത്. അതുപോലെ, മറ്റ് പച്ചക്കറികളുടെ വിലയും മൊത്ത വിലയേക്കാൾ കൂടുതലാണ്. ഗതാഗത നിരക്ക് കൂടുതലായതിനാലാണ് വില കൂട്ടി വിൽക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

പച്ചക്കറികളുടെ ഉപഭോഗം കുറഞ്ഞെങ്കിലും പഴങ്ങളുടെ ആവശ്യം കുറയുന്നില്ലെന്നും അതിനാൽ പഴങ്ങളുടെ വിലയിൽ മാറ്റമില്ലെന്നും വ്യാപാരികൾ പറയുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ വെട്ടുക്കിളി ആക്രമണഭീതിയിൽ

English Summary: Vegetable prices down in wholesale market

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds