1. News

മുന്നറിയിപ്പ്: വേനൽചൂട്, പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്

കേരളത്തിൽ താപനില വലിയ അളവിൽ ഉയരുന്നതിനാൽ, പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Raveena M Prakash
Warning: Summer temperature increasing, state issued notice
Warning: Summer temperature increasing, state issued notice

കേരളത്തിലെ താപനില വലിയ അളവിൽ ഉയരുന്നതിനാൽ, പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

അതോടൊപ്പം നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മറ്റു കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ, ജോലി സമയം ക്രമീകരിക്കണമെന്നും കുട്ടികളെയും വളർത്തുമൃഗങ്ങളെയും മറ്റു പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. നിർജലീകരണം തടയാനായി കൃത്യ സമയത്തു വെള്ളം കുടിക്കാനും നിർദേശത്തിൽ പറയുന്നു. അതോടൊപ്പം കുടിവെള്ളം എപ്പോഴും കയ്യിൽ കരുതാനും സൂചിപ്പിച്ചിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാൻ മുന്നറിയിപ്പിൽ പറയുന്നു.

വേനൽക്കാലമായതിനാൽ കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും, വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കാൻ ഉത്തരവിൽ പറയുന്നു.  ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്രധാരണം നടത്തേണ്ടതുണ്ടെന്നും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകണമെന്ന് അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുതെന്നും, മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം വേനൽക്കാലത്തു പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാനും, ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അറിയിപ്പിൽ പറയുന്നു. അസ്വസ്ഥകൾ അനുഭവപ്പെട്ടാലുടൻ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഹിമാചലിൽ ആപ്പിൾ കൃഷിയ്ക്ക് സഹായകമായ തേനീച്ചകൾ വ്യാപകമായി നശിക്കുന്നു

Pic Courtesy: Pexels.com

Source: prd.kerala.gov.in

English Summary: Warning: Summer temperature increasing, state issued notice

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds