1. Health & Herbs

എന്താണ് അസ്ഥിമരണം? അറിഞ്ഞിരിക്കാം ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച്

കോവിഡ് കാരണം നിരവധി പേരാണ് രാജ്യത്ത് മരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ്,യെല്ലോ ഫംഗസ് തുടങ്ങിയവയും ബാധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ കൊവിഡ് ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകൾ നൽകിയവർക്ക് അസ്ഥിമരണം സംഭവിക്കുന്നുണ്ട്.

KJ Staff
bone death
bone death
രാജ്യത്ത് കോവിഡ് ബാധിച്ചവരെ ബ്ലാക്ക് ഫംഗസ്,യെല്ലോ ഫംഗസ് തുടങ്ങിയവ ഇപ്പോൾ ബാധിക്കുന്നുണ്ട്. കൂടാതെ കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകൾ നൽകിയവർക്ക് അസ്ഥിമരണവും സംഭവിക്കുന്നുണ്ട്. എന്താണ് അസ്ഥിമരണം?. കോവിഡ് രോഗികളുടെ ഇടുപ്പിലെ സന്ധിയെയും തുടയെല്ലുകളെയും ബാധിക്കുന്ന വേദനയോജകനമായ രോഗാവസ്ഥയാണ് അവാസ്കുലാർ നെക്രോസിസ് അഥവാ അസ്ഥിമരണം. അസ്ഥികളിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്ന സങ്കീർണമായ രോഗാവസ്ഥയാണ് അവാസ്കുലാർ നെക്രോസിസ്. ഈ രോഗം ബാധിക്കുന്നവരുടെ അസ്ഥികൾ പ്രവർത്തന രഹിതമാകും. പക്ഷേ അസ്ഥികൾക്ക് ചുറ്റും സങ്കീർണമായ  നിരവധി ഘടനകൾ ഉള്ളതിനാൽ പെട്ടെന്ന് അസ്ഥികൾ പ്രവർത്തനരഹിതമാകില്ല. മറിച്ച് രോഗിയ്ക്ക് കഠിനമായ വേദന അനുഭവപ്പെടും.

അതേസമയം എല്ലാ അസ്ഥിവേദനകളും അവാസ്കുലാർ നെക്രോസിസ് ആണെന്ന് ഭയപ്പെടേണ്ടതില്ല. ചിലപ്പോൾ ഇത് മറ്റെന്തെങ്കിലും വേദനയായിരിക്കും. കോവിഡ്  ശ്വാസകോശത്തെ ബാധിച്ചതിനെ തുടർന്ന് സ്റ്റിറോയ്ഡ് മരുന്നുകൾ നൽകിയ രോഗികളിൽ അസ്ഥിമരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവാസ്‌കുലാർ നെക്രോസിസിന്റെ തുടക്കത്തിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. എന്നാൽ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഭാരം പ്രയോഗിക്കുമ്പോൾ രോഗം ബാധിച്ച സന്ധികളിൽ വേദന അനുഭവപ്പെടാൻ തുടങ്ങും. പിന്നീട് വെറുതെ കിടക്കുമ്പോൾ തന്നെ വേദന അനുഭവപ്പെടാൻ തുടങ്ങും. 

പിന്നീട് വേദന കൂടുതൽ അസഹ്യമാകുകയും വേദന കടുക്കാനും സാധ്യതയുണ്ട്. ഇടുപ്പ്, തോൾഭാഗം, കാൽമുട്ട്, കൈകൾ, കാൽപ്പാദം എന്നിവിടങ്ങളിൽ ഈ രോഗം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.  സന്ധികളിൽ തുടർച്ചയായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടുന്നതാണ് ഉത്തമം. പൂർണമായും  ഈ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാൻ ഏകദേശം 3 വർഷക്കാലം വേണ്ടിവരും. എന്നാൽ രോഗികൾ ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയാൽ 3 മുതൽ 6 ആഴിചയ്ക്കുള്ളിൽ  വേദന കുറഞ്ഞുതുടങ്ങും.

നിലവിൽ രാജ്യത്ത് കോവിഡ് മുക്തരായതിന് ശേഷം അവാസ്കുലാർ നെക്രോസിസ് ബാധിച്ച് 16 രോഗികകളാണ് ചികിത്സയിൽ കഴിഞ്ഞത്. ആദ്യഘട്ടത്തിലാണ് രോഗം തിരിച്ചറിയുന്നതെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. എംആർഐ സ്കാനിംഗ്  ആണ് അസ്ഥിമരണം സ്ഥിരീകരിക്കാനുള്ള ഫലപ്രദമായ മാർഗം. സ്റ്റിറോയിഡിന്റെ നിശ്ചിത ഡോസുകൾ  ഉപയോഗിച്ചവരിലാണ് ഈ രോഗം കണ്ടുവരുന്നത്. മുംബൈയിൽ അസ്ഥിമരണം സംഭവിച്ച 2 രോഗികൾക്ക് രോഗം ഭേദമാകാൻ സ്റ്റിറോയ്ഡ് നൽകിയിരുന്നു. 

English Summary: know more about bone death

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters