1. News

കാലം തെറ്റിയുള്ള മഴ: 5.23 ലക്ഷം ഹെക്ടർ ഗോതമ്പ് കൃഷിയ്ക്ക് നാശനഷ്ടം

ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലം തെറ്റിയുള്ള മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും മൂലം മൂന്ന് സംസ്ഥാനങ്ങളിലായി 5.23 ലക്ഷം ഹെക്ടറിൽ കൂടുതൽ ഗോതമ്പ് വിളയെ മോശമായി ബാധിച്ചു.

Raveena M Prakash
Due to heavy rain 5.23 Lakh Hectare Wheat crop ruined in northern states of India
Due to heavy rain 5.23 Lakh Hectare Wheat crop ruined in northern states of India

ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലം തെറ്റിയുള്ള മഴയും, ആലിപ്പഴ വർഷവും ശക്തമായ കാറ്റും മൂലം മൂന്ന് സംസ്ഥാനങ്ങളിലായി 5.23 ലക്ഷം ഹെക്ടറിൽ കൂടുതൽ ഗോതമ്പ് വിളയെ മോശമായി ബാധിച്ചു. കർഷകർക്ക് വലിയ വിളവ് നഷ്ടവും, വിളവെടുപ്പ് വെല്ലുവിളികളും ഉണ്ടാക്കിയതായി റിപ്പോർട്ട് വ്യക്തമാക്കി. ആഗോള തലത്തിൽ ഗോതമ്പിന്റെ പ്രധാന ഉൽപ്പാദകരിൽ ഒന്നാണ് ഇന്ത്യ, ഒരു പ്രധാന ജനസംഖ്യയുടെ പ്രധാന അന്നം കൂടിയാണ് ഗോതമ്പ്. കൂടാതെ രാജ്യത്തു നിലനിൽക്കുന്ന ഭൂരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ, ആഗോളതലത്തിൽ ഉയർന്ന പണപ്പെരുപ്പവും ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളും നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിള നാശമെന്ന് അധികൃതർ പറയുന്നു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ഏകദേശം 5.23 ലക്ഷം ഹെക്ടർ ഗോതമ്പ് വിള നശിച്ചതായി കണക്കാക്കപ്പെടുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും ഗോതമ്പ് വിള നാശത്തിന്റെ വിലയിരുത്തൽ ഇപ്പോൾ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു. ഈ വർഷം 34 ദശലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിതച്ചത്. 2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ മാസത്തിൽ 112.2 ദശലക്ഷം ടൺ ഗോതമ്പ് ഉൽപ്പാദനം റെക്കോഡ് ചെയ്യുമെന്ന് സർക്കാർ കണക്കാക്കുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി ലഭിച്ച മഴയിൽ ഗോതമ്പിനും, മറ്റ് റാബി വിളകൾക്കും ഉണ്ടായ നാശനഷ്ടത്തിന്റെ അളവ് തിങ്കളാഴ്ച സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് അവലോകനം ചെയ്യുമെന്ന് കേന്ദ്ര കൃഷി സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു.

ഗോതമ്പ് ഒരു പ്രധാന റാബി, ശീതകാല വിളയാണ്. രാജ്യത്തു വിളവെടുപ്പിന് പാകമായ സമയത്താണ് മഴ പെയ്തത്. മധ്യപ്രദേശിലെ ചില ഭാഗങ്ങളിൽ സർക്കാർ കുറഞ്ഞ താങ്ങുവിലയ്ക്ക് ഗോതമ്പ് സംഭരണം ആരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ച മുതൽ, ഗോതമ്പ് ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാശ്ചാത്യ അസ്വസ്ഥതകൾ കാരണം ഇടിമിന്നലും ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഗമിക്കുന്നത് മൂലം കാലം തെറ്റിയുള്ള മഴ ലഭിച്ചു. അകാല മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മോശമായ കാലാവസ്ഥ കാരണം, രാജ്യത്തു ഗോതമ്പ് വിളയ്ക്ക് കനത്ത നാശ നഷ്ടമുണ്ടായി. ഏക്കറിൽ ശരാശരി 20 ക്വിന്റൽ വിളവ് ലഭിക്കുമ്പോൾ, ഇത്തവണ അത് ഏക്കറിന് 10-11 ക്വിന്റലായി കുറയുമെന്ന് പഞ്ചാബിലെ മൊഹാലിയിലെ ബദർപൂർ ഗ്രാമത്തിൽ നിന്നുള്ള കർഷകർ പറഞ്ഞു. ബദർപൂരിലെ 34 ഏക്കറിലധികം സ്ഥലത്ത് ശീതകാല വിള കൃഷി ചെയ്തിട്ടുള്ള കർഷകർ തങ്ങളുടെ വയലുകളിൽ ചിലയിടങ്ങളിൽ ഉയർന്ന വേഗതയുള്ള കാറ്റ് കാരണം വിളയിടം മൊത്തത്തിൽ താറുമാറായതായും അധികൃതരോട് വെളിപ്പെടുത്തി.  

ബന്ധപ്പെട്ട വാർത്തകൾ: ചൂട് കൂടും: 10 സംസ്ഥാനങ്ങളിൽ ഏപ്രിലിൽ ചൂടുള്ള ദിനങ്ങൾ കാണുമെന്ന് പ്രവചിച്ച് IMD

English Summary: Due to heavy rain 5.23 Lakh Hectare Wheat crop ruined in northern states of India

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds