Features

ലോക് ഡൗൺകാലത്തെ ഒരു മുയൽകൃഷി വിജയകഥ.

കഞ്ഞിക്കുഴിയിലെ മുയൽ കർഷകരായ അരുൺദാസും രാധാകൃഷ്ണനും ബാങ്ക് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാറിനൊപ്പം.
കഞ്ഞിക്കുഴിയിലെ മുയൽ കർഷകരായ അരുൺദാസും രാധാകൃഷ്ണനും ബാങ്ക് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാറിനൊപ്പം.

 

 

 

 

ലോക്ക്ഡൗൺ കാലത്ത് കൃഷി വീഡിയോകൾക്കുമൊക്കെ നല്ല കാഴ്ചക്കാരായിരുന്നു. പലരും അതെല്ലാം കണ്ടു ആസ്വദിച്ചു മറന്നു കളഞ്ഞു. എന്നാൽ കഞ്ഞിക്കുഴി പത്താം വാർഡിലെ അരുൺദാസും രാധാകൃഷ്ണനും ഓം രാജു൦ വെറുതെ കണ്ടു മറന്നില്ല. തങ്ങൾ കണ്ട മുയൽ വളർത്തൽ വീഡിയോയിലെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ അവർ തീരുമാനിച്ചു. ഇന്നവർ മുയൽ കർഷകരാണ്. വെറും കർഷകരല്ല. നല്ല വരുമാനം നേടുന്ന കർഷകർ.

കഞ്ഞിക്കുഴിയിൽ മുയൽ കൃഷിയിൽ മുൻഗാമികളില്ലാത്തതിനാൽ അവർ തങ്ങളുടെ മുയൽ കൃഷി ചെയ്യാനുള്ള ആഗ്രഹം ചങ്ങനാശ്ശേരിയിലെ ബത്‌ലഹേം റാബിറ്റ് ഫാമിലെ നിധിൻ തോമസിനെ അറിയിച്ചു. സംശയങ്ങളൊക്കെ ചോദിച്ചു,20 മുയൽകുഞ്ഞുങ്ങളെയും വാങ്ങി വീട്ടിലെത്തി. രാധാകൃഷ്ണന്റെ വീട്ടിൽ കൂടുപണിതു. 50000 മുതൽ മുടക്കിൽ നിർമ്മിച്ച ആ കൂട്ടിൽ അവർ മുയൽ കുഞ്ഞുങ്ങളെ ഇട്ടു പരിപാലിച്ചു. മുയലിന്റെ ഇഷ്ടഭക്ഷണങ്ങളെല്ലാം വാങ്ങി കൊടുത്തു.

ഇഷ്ടഭക്ഷണങ്ങളെ ക്കുറിച്ചും അവയുടെ ഗർഭകാലത്തെക്കുറിച്ചുമെല്ലാം വായിച്ചും ചോദിച്ചും അറിഞ്ഞ വിവരങ്ങൾ വച്ചായിരുന്നു എല്ലാ പരിചരണവും. ആറ് മാസം കഴിഞ്ഞപ്പോൾ മുയലുകൾ പ്രസവിച്ചു. ഉണ്ടായ കുഞ്ഞുങ്ങളെ മുഴുവൻ അടുത്തുള്ളവർ വാങ്ങികൊണ്ടുപോയി. കൃഷി വിജയിച്ചു എന്ന് മനസ്സിലാക്കിയ അവർ കൃഷി ഒന്ന് വിപുലീകരിച്ചാലോ എന്നാലോചിച്ചു. അതിനായി കൂടുതൽ പണം വേണം. പെട്ടന്ന് കർഷകരെ എന്നും പ്രോത്സാഹിപ്പിക്കുന്ന കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിനെ കുറിച്ചാണ് അവർ ആലോചിച്ചത്. ബാങ്കിലെ പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാറിനെ പോയി കണ്ടു. സന്തോഷ്കുമാറിന്റെ പ്രോത്സാഹനവും ലഭിച്ചു, ബാങ്കിന്റെ വായ്‌പയും സുഭിക്ഷകേരളം പദ്ധതിയിൽ പെടുത്തി നൽകി. അങ്ങനെ കിട്ടിയ രണ്ട് ലക്ഷം രൂപയുമായി കൂടുതൽ വിപുലമായി കൂടൊരുക്കി. ഇത്തവണ അരുൺ ദാസിന്റെ വീട്ടിലാക്കി കൂട്. വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില എന്നീ ഇനങ്ങൾക്കൊപ്പം നാല് അംഗോറകളെയും വാങ്ങി. ഇതിൽ 20 എണ്ണത്തിനെ ആദ്യം ഇണ ചേർത്ത്. 30 ദിവസമാണ് ഗർഭകാലം. 100 കുഞ്ഞുങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. മുൻ‌കൂർ ബുക്കിങ്ങുള്ളതിനാൽ കുഞ്ഞുങ്ങളെ വിൽക്കാനുണ്ട് എന്ന പരസ്യമൊന്നും വേണ്ട. മുയൽ കൃഷിയിൽ വിജയിക്കാനായത് കൂടുതൽ കൂടുതൽ ഇനങ്ങളുമായി കൃഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഈ മൂവർ സംഘം.

മുയൽ വളർത്തൽ വിപുലീകരിക്കാൻ തീരുമാനിച്ചു, സഹകരണ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ ലോൺ എടുത്തു. .
മുയൽ വളർത്തൽ വിപുലീകരിക്കാൻ തീരുമാനിച്ചു, സഹകരണ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ ലോൺ എടുത്തു. .
 
ഒരു യൂണിറ്റ് മുയൽ വളർത്തുന്നതിന് 35 അടി നീളവും 12 അടി വീതിയുമുള്ള ഷെഡ്ഡ് വേണം. നല്ല വൃത്തിയുള്ള ഇടങ്ങളിൽ വേണം മുയലുകളെ വളർത്താൻ. അധികം ചൂട് പാടില്ല. നല്ല വായു സഞ്ചാരമുള്ള, ഈർപ്പം ഇല്ലാത്ത കൂടു വേണം ഇവയ്ക്കു. ഒരു കൂട്ടിൽ ഒരു മുയൽ എന്നകണക്കിൽ വേണം വളർത്താൻ. ശുചിത്വമാണ് മുയൽ വളർത്തലിനു അത്യാവശ്യം വേണ്ടത്. അല്ലെങ്കിൽ അവയ്ക്കു പെട്ടന്ന് അസുഖങ്ങൾ പിടിപെടും.
 
പച്ചിലയും പച്ചക്കറികളും ഖര ആഹാരങ്ങളും നൽകാം. മാവില, പ്ലാവില, ഇത്തിൾക്കണ്ണിയില, തൊട്ടാവാടിയില, കുറുന്തോട്ടിയില, കുലവാഴയില, കൈതയോല,പയർ വർഗം, ചെമ്പരത്തി തുടങ്ങിയവയും നൽകാം.
 
എന്നാൽ റബ്ബർ,കാട്ടുറബ്ബർ,മീൻകൊല്ലി കുരു ഇല വയലറ്റ് നിറത്തിലുള്ള പണ്ണൽ ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി എന്നിവയുടെ ഇല നൽകരുത്. വൈക്കോൽ നൽകിയാൽ ഇവയ്ക്കുണ്ടാകുന്ന ദഹനക്കേടുകൾ ഒഴിവാക്കും. തവിടു, എള്ളിൻ പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണ മിശ്രിതം, തേങ്ങാപ്പിണ്ണാക്ക്‌, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കിൽ വാങ്ങുന്ന മുയൽ തീറ്റയോ ഖര ആഹാരമായി നൽകാം. കൂട്ടിൽ ഇപ്പോഴും വെള്ളം കരുതണം.
 
ആഹാരത്തിനും അലങ്കാരത്തിനുമായി വളർത്തുന്ന വിദേശ ഇനങ്ങളായ ഗ്രേജയ്ൻറ്റ് , വൈറ്റ് ജയ്ൻറ്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലാൻഡ് വൈറ്റ് , അംഗോറ എന്നിവയാണ് പ്രധാന ഇനങ്ങൾ. ഇറച്ചി മുയലിനു പൂർണ്ണ വളർച്ചയെത്തിയാൽ 4 -5 .5 കിലോ ഭാരം ഉണ്ടാകും മറ്റു ഇറച്ചികൾ അപേക്ഷിച്ചു കൊളസ്‌ട്രോൾ കുറവാണ് എന്നതാണ് മുയൽ ഇറച്ചിക്ക് മാർക്കറ്റ് കൂട്ടുന്നത്. ഓമേഗാ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് മുയൽ ഇറച്ചി. മാത്രമല്ല അംഗോറ എന്ന മുയൽ ഇനത്തിന് മോഹവിലായാണ്. ജോഡിക്ക് 5000 മുതൽ 10000 വരെയാണ് വില വരുന്നത്. അങ്ങനെ കണക്കുകൂട്ടിയാൽ ആദ്യത്തെ അൻപതിനായിരം മുടക്കു മുതലിൽ നിന്നും അവർക്കു 1 ലക്ഷത്തിൽ കൂടുതൽ തിരികെ കിട്ടി. അങ്ങനെയാണ് മുയൽ വളർത്തൽ വിപുലീകരിക്കാൻ തീരുമാനിച്ചതും സഹകരണ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ ലോൺ എടുത്തതും. രണ്ടാം ഘട്ടം ചെലവ് രണ്ടര ലക്ഷമായി. ചെറിയ വർക്കുകൾ ഇനിയുമുണ്ട്. അതിനിടയിൽ മുയൽ വളർന്നു വരുമല്ലോ എന്നതാണ് ആശ്വാസം.
 
മൂവർ സംഘത്തിലെ അരുൺദാസ് മെക്കാനിക്കാണ്. രാധാകൃഷ്ണനും ഓം രാജു൦ ഫിനാൻസ് കമ്പനി ജീവനക്കാരാണ്. രാവിലെയും വൈകിട്ടും ഒരു മണിക്കൂർ വീതമാണ് മുയലുകളുടെ പരിചരണം മുയൽ കൃഷിയെ ക്കുറിച്ചു കൂടുതൽ അറിയാനായി ഇവരെ വിളിക്കാം. 9995559770 എന്ന നമ്പറിൽ.
 
 
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എന്തുകൊണ്ട് മുയൽ വളർത്തൽ ലാഭകരം
#Rabbit #Loan #Farming #Farmer #Venture #Krishi #Agriculture #Krishijagran

English Summary: A rabbit farming success story during the lockdown.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds