വിഷം തീണ്ടിയ പച്ചക്കറികൾക്ക് വിട.. മോളീസ് കിച്ചൻ തിരുവനന്തപുരത്ത്!
കഥാസാഹിത്യം, കവിത, സംഗീതം, ചിത്രമെഴുത്ത് തുടങ്ങിയവ പോലെ പാചകവും ഒരു കലയാണ് ഒപ്പം അല്പം കൈപ്പുണ്യം കൂടി മേമ്പൊടിയായി ലഭിച്ചാൽ നളനേ ഏൽപ്പിക്കുന്ന തരത്തിലാകും പാചകം!
ലോകത്തിലെ നിരവധി വ്യത്യസ്ത പാചക തന്ത്രങ്ങളും പാചക വിഭവങ്ങളും അനായാസേന കൈകാര്യം ചെയ്യാനുള്ള മികവും മിടുക്കും ഉള്ള ഡോ.ലക്ഷ്മി നായർ നിയമം പഠിച്ച പാചകക്കാരി മാത്രമല്ല പാചകത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ മലയാളി മഹിള കൂടിയാണ്
മധുരം പുരട്ടിയ വാചകങ്ങളിലൂടെയും, അതീവ രുചികരങ്ങളായ വാചകങ്ങളിലൂടെയും കോടിക്കണക്കിന് ടെലിവിഷൻ പ്രേക്ഷകരുടെ രുചിഭേദങ്ങളിൽ തൊട്ടും തലോടിയും രസമുകുളങ്ങളെ ത്രസിപ്പിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പാചകവിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ഡോ. പി.ലക്ഷ്മി നായരുടെ കൗതുകകരമായ ചില വീട്ടുവിശേഷങ്ങളിലൂടെ...
തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിനരികിൽ നിന്ന് ഏറെ അകലത്തിലല്ലാത്ത പത്മ നഗറിലെ ഡോ. ലക്ഷ്മി നായരുടെ വീടിൻറെ ടെറസ് മുഴുവൻ ഹരിതകാന്തിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണിപ്പോൾ
അല്പകാലം മുൻപ് വരെ വെറുതെ കാലിയായിട്ടയിരുന്നു ഈ ടെറസ്സ്. അലക്കിയ തുണികൾ വിരിച്ചിടാൻ മാത്രം ഉപയോഗിച്ചിരുന്ന ഈ ടെറസ്സ് ഇരുന്നേടത്തു നിന്നും എഴുന്നേറ്റാലെന്നപോലെയാണ് കൃഷിയിടം ആയി പെട്ടെന്ന് രൂപം മാറിയത്.
ഹരിതകാന്തിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഈ മാളികപ്പുറത്തെ കൗതുക കാഴ്ചകളിലൂടെ..
റെഡ് ഓക്സൈഡ് പൂശി സുരക്ഷിതമാക്കിയ ടെറസ്സിലെ തറയിൽ തുരുമ്പിക്കാത്ത ഇരുമ്പു കമ്പികൾ ചേർത്ത് വെൽഡ് ചെയ്തെടുത്ത ഉറപ്പുള്ള മെറ്റൽ റാക്കുകളിൽ നിരനിരയായി നിരത്തിയ ചെറുതും വലുതുമായ നൂറുകണക്കിന് ഗ്രോബാഗുകളിൽ പൂവിട്ടു ഉണരുന്ന ഒട്ടു മാവുകൾ മുതൽ കുഞ്ഞൻ പ്ലാവുകൾ വരെ
താങ്ങു കാലുകളിൽ പടർന്നുകയറി വിളഞ്ഞു പാകമായ കുരുമുളക് മണികളുമായി കുരുമുളക് ചെടികൾ
പച്ചയും വെള്ളയും നീണ്ടതും ഉരുണ്ടതുമായ വിവിധയിനം പച്ചമുളകൾ തൂങ്ങിനിൽക്കുന്ന ചെടികൾ, പാഷൻ ഫ്രൂട്ടിന് പടർന്നുകയറാൻ പ്രത്യേക പന്തൽ. ഒപ്പം മുന്തിരിക്കും.
സംസാരത്തിനിടയിൽ ചെറുനാരകം ചെടിയിൽ നിന്നും ലക്ഷ്മി നായർ എന്ന വീട്ടമ്മ രണ്ടുമൂന്ന് ചെറുനാരങ്ങ പറിച്ചെടുത്തു. അഞ്ചു നിമിഷത്തിനകം ഉള്ളുകുളിരുന്ന ലെമൺ ജ്യൂസ് റെഡി.
രാസ കീടനാശിനി പ്രയോഗങ്ങളോ കൃത്രിമ വളങ്ങളോ നൽകാതെ തികച്ചും ജൈവകൃഷി രീതിയിൽ ആണ് ഈ ടെറസ്സ് കൃഷി. മുറ്റിത്തഴച്ചുവളരുന്ന കറിവേപ്പില ചെടിക്ക് പഴകിയ കഞ്ഞിവെള്ളവും വളമായി നൽകുന്നുണ്ടത്രേ.
ചീരകൾ പലതരം സുന്ദരി ചീര, മയിൽപീലി ചീര, വെള്ള ചീര അങ്ങനെ നീളുന്നു പലതരങ്ങൾ. കറ്റാർവാഴ, പനിക്കൂർക്ക തുടങ്ങിയ നിരവധി ഔഷധ ചെടികളും ഈ ടെറസ്സിൽ ഒരുക്കിയതായി കാണുന്നു. കൂട്ടത്തിൽ നിത്യകല്യാണി പോലുള്ള പൂച്ചെടികളും യൂജീനിയ പോലുള്ള അലങ്കാര ചെടികളുടെ ശേഖരം വേറെയും. വെണ്ട, പലനിറത്തിലുള്ള വഴുതനങ്ങ, കൈപ്പക്ക, പടവലം വെള്ളരി, കോവൽ, വിവിധയിനം മാവുകൾ. സ്വർഗ്ഗീയ വൃക്ഷം എന്ന പേരു കേട്ട ലക്ഷ്മിതരു മുതൽ ലവ് ലോലിക്ക, അമ്പഴചച്ചെടി വരെ. "മോളീസ് കിച്ചൻ" എന്നാണിതിന് ലക്ഷ്മിനായർ പേരിട്ടിരിക്കുന്നത്.
സായാഹ്നങ്ങളിലും നിലാവലിഞ്ഞിറങ്ങുന്ന രാത്രികളിലും ഇവിടത്തെ സിമൻറ് ബെഞ്ചിലിരുന്നു രാത്രി വിരിയുന്ന പൂക്കളുടെ സുഗന്ധം ഏറ്റുവാങ്ങാം. നഗരകാഴ്ചകൾ കാണാം. മെഡിറ്റേഷന് പറ്റിയ നല്ലൊരു ഇടം.വർണമത്സ്യങ്ങൾ നീന്തിപ്പുളക്കുന്ന കൃത്രിമ ജലാശയവും അതിഥികളെ സ്വീകരിക്കാൻ ചാരുബെഞ്ചുകളുമുള്ള ടെറസ്സ് ഗാർഡൻ ഈ വീടിൻറെ ഐശ്വര്യം ആണെന്ന് പറയാതെ വയ്യ. ദിവസവും അതിരാവിലെ എഴുന്നേറ്റ് ടെറസിൽ എത്തി ഓരോ ചെടികളെയും തൊട്ടുതലോടി നടക്കുമ്പോൾ ഏതോ ദിവ്യമായ അനുഭൂതി മനസ്സിലൂടെ ഊർന്നിറങ്ങുന്നതായി പ്രകൃതിസ്നേഹിയായ ലക്ഷ്മിനായർ പറയുകയുണ്ടായി.
"തിരക്കിനിടയിൽ എന്ത് പച്ചക്കറി കൃഷി എവിടെ നേരം? " പലരും പറയാറുള്ളത് ഇങ്ങനെ. എന്നാൽ ഭാരിച്ച ഉത്തരവാദിത്വവും അതിലേറെ കൃത്യതാ ബോധവുമുള്ള ഡോ. ലക്ഷ്മി നായരെ പോലുള്ള ഒരു സെലിബ്രിറ്റിക്ക്, വീട്ടമ്മക്ക്, തിരക്കിനിടയിലും ഇത്രയൊക്കെ ആകാമെങ്കിൽ ശ്രമിച്ചാൽ ആർക്കാണ് ആകാൻ കഴിയാത്തത്?
വിഷം തീണ്ടിയ പച്ചക്കറികളിൽ നിന്നും പുറംതിരിഞ്ഞു നിൽക്കാൻ ഉള്ള മനസ്സ് ഉള്ളതുകൊണ്ട് തന്നെയാണ് ഡോ.ലക്ഷ്മി നായരെ പോലുള്ള ഒരാൾ തിരക്കിനിടയിലും ഈ പച്ചക്കറിത്തോട്ടത്തിന്,മോളിസ് കിച്ചന് മുന്നിട്ടിറങ്ങിയതെന്ന് വേണം കരുതാൻ. വിഷം തീണ്ടിയ അന്യസംസ്ഥാന പച്ചക്കറിയുടെ വരവ് കുറയ്ക്കാൻ ഓരോ വീട്ടുമുറ്റത്തും നമുക്ക് ആരംഭിക്കാം ചെറുതെങ്കിലും നമ്മുടെ ഒരു പച്ചക്കറി തോട്ടം...
ഡോ. ലക്ഷ്മി നായരുമായുള്ള സംവാദം കേൾക്കാം നാളെ രാവിലെ 11 മണിക്ക് കൃഷി ജാഗരൺ ഫേസ്ബുക്ക് പേജിലൂടെ..
English Summary: You can listen to the conversation with Lakshmi Nair tomorrow at 11 am on Krishi Jagaran's Facebook page
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments